സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ കുടുംബത്തോടൊപ്പം ഒളിവിൽപോയതും ബെംഗളുരുവിലാണ്. അതേസമയം ഒളിത്താവളമായി ബെംഗളൂരു തിരഞ്ഞെടുക്കാൻ കാരണമെന്തെന്ന അന്വേഷണമെന്തെന്ന അന്വേഷണ സംഘത്തിന് ചോദ്യത്തിന് വ്യക്തമായി മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.
സന്ദീപിന്റെ വാഹനത്തിൽ കർണാടക അതിർത്തി കടന്നതിനു ശേഷം ബെംഗളൂരു വരെ അപരിചിത വാഹനം പിന്തുടർന്നതായി സ്വപ്ന മൊഴി നൽകിയിരുന്നു. കൊച്ചിയിലെ ലഹരി പാർട്ടികളിലും മുഹമ്മദ് അനൂപ് സജീവമായിരുന്നു. ഒരു വർഷം മുൻപാണ് അനൂപ് ബെംഗളൂരുവിലേക്കു മാറിയത്.
advertisement
അതിനിടെ സ്വർണക്കടത്തിനു കൂടുതൽ പണം കണ്ടെത്താൻ റമീസ് ലഹരി റാക്കറ്റിന്റെ സഹായം തേടിയിരുന്നെന്നും ഇതിനു പിന്നാലെയാണ് നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്ത് പുറത്തായതെന്നും പ്രതികൾ കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകിയിട്ടുണ്ട്.
സീരിയലിലെ ചെറു വേഷങ്ങൾ ചെയ്തിരുന്ന അനിഖ പിന്നീട് ലബരി കടത്ത് സംഘത്തിൽ ചേരുകയായിരുന്നു. ബ്രസൽസിൽ നിന്നാണ് ഈ സംഘം കുറിയറായി ലഹരി വസ്തുക്കൾ ഇന്ത്യയിൽ എത്തിച്ചിരുന്നതെന്നും നാർകോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.