മരണവാർത്തയെത്തുടർന്ന് സ്കൂൾ മാനേജ്മെന്റ് അനുശോചനം രേഖപ്പെടുത്തുകയും സെപ്റ്റംബർ 16ന് അവധി പ്രഖ്യാപിക്കുകയും ചെയ്തു.
യാഷിന്റെ പിതാവ്, പെയിന്ററായി ജോലി ചെയ്യുന്ന സുരേഷ് കുമാർ യാദവ്, രണ്ട് വർഷം മുമ്പ് ഒരു ഭൂമി വിറ്റ് യൂണിയൻ ബാങ്കിന്റെ ബിജ്‌നോർ ശാഖയിൽ ഏകദേശം 13 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.
പാസ്ബുക്ക് അപ്ഡേറ്റ് ചെയ്തപ്പോൾ, മുഴുവൻ തുകയും നഷ്ടപ്പെട്ടതായി അയാൾ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ പണം ഓൺലൈൻ ഗെയിമിംഗ് ഇടപാടുകൾ വഴി ചെലവഴിച്ചതായി കണ്ടെത്തി.
advertisement
യാഷ് ആദ്യം ഇതിൽ പങ്കാളിയല്ലെന്ന് സമ്മതിച്ചെങ്കിലും പിന്നീട് ഫ്രീ ഫയർ ഗെയിം കളിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായി സമ്മതിച്ചു. അച്ഛൻ മകനെ ശകാരിച്ചില്ല, പകരം ഉപദേശിക്കാൻ ശ്രമിച്ചു.
യാഷിനെ സഹായിക്കുമെന്ന് ട്യൂഷൻ അധ്യാപകനും കുടുംബത്തിന് ഉറപ്പ് നൽകി. എന്നിരുന്നാലും, സംഭാഷണത്തിന് തൊട്ടുപിന്നാലെ, യാഷ് അവന്റെ മുറിയിലേക്ക് പോയി. പിന്നീട് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുടുംബാംഗങ്ങൾ കുട്ടിയെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
യാഷ് അവരുടെ ഏക മകനായതിനാൽ സംഭവം കുടുംബത്തെ ഞെട്ടിച്ചു. വാർത്ത കേട്ടപ്പോൾ അമ്മ വിമല ബോധരഹിതയായി. സഹോദരി ഗുഞ്ചനും സഹോദരന്റെ വേർപാട് താങ്ങാൻ കഴിഞ്ഞില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: A 12-year-old student was found dead after he lost a sum of Rs 13 lakhs to online gaming. The Lucknow boy was studying in sixth grade