ജൂലായിലാണ് പീഡനം നടന്നത്. ഇതിനുശേഷം കുട്ടി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സ്പീച്ച് തെറാപ്പിസ്റ്റ് ചോദിച്ചപ്പോഴാണ് കുട്ടി സംഭവം പറയുന്നത്. അമ്മയോടു പറഞ്ഞാല്‍ അമ്മയെ കൊന്നുകളയുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. അതിനാല്‍ അമ്മയോട് കുട്ടി പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ ശ്രീകാര്യം പൊലീസിലും സ്‌കൂളിലും സംഭവം അറിയിച്ചു. ശ്രീകാര്യം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അന്വേഷണം വഴിമുട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമ്മ ഡിജിപിക്കും പരാതിനല്‍കി. കുട്ടി നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്നുകാട്ടി പൊലീസ് ആദ്യം കേസെടുക്കാന്‍ തയാറായിരുന്നില്ല.
advertisement
അധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരേ കുട്ടിയുടെ മാതാപിതാക്കൾ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.
Also Read- മഞ്ചേരിയിൽ ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകൻ കീഴടങ്ങി
