യുവതി ഉപയോഗിച്ച കമ്പ്യൂട്ടറിൽ കയറി സുഹൃത്തുമായി നടത്തിയ വാട്സ്ആപ് ചാറ്റുകളും മറ്റും പ്രതി എഡിറ്റ് ചെയ്ത് ഫോട്ടോകൾ അശ്ലീലമായി നിർമിക്കുകയായിരുന്നു. യുവതിയുടെ വിവാഹം അടുത്തമാസം നിശ്ചയിച്ചിരിക്കെ ഇയാൾ പ്രതിശ്രുത വരന് എഡിറ്റ് ചെയ്ത ഫോട്ടോകളും മറ്റും കൊറിയറിൽ അയച്ചതോടെയാണ് സംഭവം വിവാദമായത്.
ഫോട്ടോകളും മറ്റും ലഭിച്ചതോടെ വരനും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാരും സംഭവം അറിഞ്ഞത്. തുടർന്ന് എടച്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. കൊറിയർ സർവിസ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
advertisement
കൊറിയർ സ്ഥാപനത്തിലെ ക്യാമറ പരിശോധിച്ച പൊലീസ് ആളെ തിരിച്ചറിയാൻ യുവതിയെ എത്തിച്ചപ്പോഴാണ് മാസ്കും തൊപ്പിയും ധരിച്ച പ്രതി ഒപ്പം ജോലി ചെയ്തയാളാണെന്ന് തിരിച്ചറിഞ്ഞത്. കമ്പ്യൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.