സ്ഥിരമായി മദ്യക്കുപ്പികള്‍ കാണാതായതിനെ തുടര്‍ന്നാണ് കള്ളനെ പിടിക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്. പുതുതായി ജോലിക്കെത്തിയ ചിലരെയാണ് ഇക്കാര്യത്തില്‍ ഒരു വിബാഗം ജീവനക്കാര്‍ സംശയിച്ചത്. ഇതേത്തുടര്‍ന്നാണ് മൊബൈല്‍ ക്യാമറ കടയ്ക്കുള്ളില്‍ വയ്ക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ കുപ്പി അടിച്ചുമാറ്റി അരയില്‍ തിരുകുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ക്യാമറയില്‍ കുടുങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പലതവണയായി 16000 രൂപയുടെ മദ്യം മോഷണം പോയതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ജോസ് കടവുങ്കലിനെ ജോലിയില്‍ നിന്നും പുറത്താക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
advertisement
Also Read അറുക്കാൻ പിടിച്ച കോഴി ജീവനും കൊണ്ടുപാഞ്ഞു; പിന്നാലെ ഓടിയ കടയുടമ പൊട്ടക്കിണറ്റിൽ വീണു
Location :
First Published :
Jun 15, 2019 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാണാതായത് 16000 രൂപയുടെ മദ്യം; കള്ളനെ കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയത് സെക്യൂരിറ്റി ജീവനക്കാരന്‍
