വയനാട് മുൻ കളക്ടറായിരുന്ന മോഹന്‍ദാസിന്റെ ഭാര്യക്ക് വ്യാജ ഒസ്യത്ത് പ്രകാരം സ്വത്ത് ലഭിച്ചിരുന്നതായി ആരോപണമുയർന്നിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് 12 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
Also Read കൂടത്തിൽ മരണം: സ്വത്തുക്കളുടെ അവകാശി കാര്യസ്ഥൻ; വില്പത്രത്തിന്റെ പകർപ്പ് ലഭിച്ചു
വില്‍പ്പത്രപ്രമനുസരിച്ച് ഉമാമന്ദിരത്തിന്റെ ഉടമസ്ഥാവകാശം രവീന്ദ്രന്‍ നായര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ പത്ത് വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ജയമാധവന്‍നായരെ കബളിപ്പിച്ച് 33 സെന്റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് കേസ്.
advertisement
അത്സമയം ക്രൈംബ്രാഞ്ച് സംഘത്തിലെ എസ്.ഐ. ശശിധരന്‍പിള്ള കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപവുമായി കാര്യസ്ഥൻ രവീന്ദ്രൻ നായരും രംഗത്തെത്തിയിട്ടുണ്ട്. എസി.ഐ അഞ്ചുസെന്റ് സ്ഥലം ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇതിനു തയാറാകത്തതിനെ തുടർന്നാണ് തനിക്കെതിരെ റിപ്പോർട്ട് നൽകിയതെന്നും ഇയാൾ പറയുന്നു. ഈ പരാതിയും പ്രത്യേക് സംഘം അന്വേഷിക്കും.
ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹയുണ്ടെന്നാരോപിച്ച് പിതൃസഹോദരന്റെ മകന്‍ സുനിലും രംഗത്തെത്തി.
