ക്ഷേത്രത്തിലേക്കായതിനാൽ ശുദ്ധി വേണമെന്ന് പറഞ്ഞ് ഇവരെ വസ്ത്രങ്ങൾ അഴിപ്പിച്ച് തോർത്ത് മാത്രം ഉടുപ്പിച്ചാണ് ആലിന് മുകളിൽ കയറ്റിയത്. ആലിന് മുകളിൽകയറിയവർ ഇലകൾ താഴേക്ക് പറിച്ചിടാൻ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും ആലില പറിച്ചതു മതിയോ എന്നറിയാൻ താഴേക്ക് നോക്കിയപ്പോൾ ഇവരെ ആലിന് മുകളിൽ കയറ്റിയയാളെ കാണാനില്ലായിരുന്നു.
Also Read-കാസർഗോഡ് കാറിൽ കഞ്ചാവ് കടത്തിയ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
ഇതോടെ ഒരാൾ താഴെയിറങ്ങി പരിശോധിച്ചപ്പോഴാണ് അഴിച്ചുവെച്ച വസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. 5000 രൂപയും രണ്ടു മൊബൈൽ ഫോണുമാണ് നഷ്ടമായത്. പിന്നാലെ കൈയിലുണ്ടായിരുന്ന 80 രൂപയുമായി തൊഴിലാളികള്‍ ഓട്ടോ വിളിച്ച് വലപ്പാട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി അറിയിക്കുകയായിരുന്നു.
advertisement
Also Read-പുതുവത്സരാഘോഷത്തിന്റെ കടംവീട്ടാന്‍ റബ്ബര്‍ഷീറ്റും ഒട്ടുപാലും മോഷ്ടിച്ച നാലുപേര്‍ അറസ്റ്റിൽ
ഇല പറിക്കാന്‍ കൊണ്ടുപോയ യുവാവ് നല്‍കിയ ഫോണ്‍ നമ്പറില്‍ പോലീസ് വിളിച്ചെങ്കിലും ഇയാള്‍ കോള്‍ കട്ട് ചെയ്യുകയായിരുന്നു. ട്രൂകോളറില്‍ നമ്പര്‍ പരിശോധിച്ചപ്പോൾ വിനോദ് ജാർഖണ്ഡ് എന്നാണ് സൂചിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
