സാധാരണ പ്രവൃത്തിസമയം കഴിഞ്ഞും എൻജിനീയറിങ് വിഭാഗം ഓഫീസ് പ്രവർത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് എത്തിയത്. പരിശോധനാ സമയത്ത് എൻജിനീയർ പെൻഡിങ് ബില്ലുകളിൽ ഒപ്പിടുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന നാല് കരാറുകാരിൽ നിന്നാണ് പണം കണ്ടെടുത്തത്. ബില്ലുകൾ ഒപ്പിട്ടുനൽകാനായി എൻജിനീയർ തങ്ങളെ വിളിച്ചുവരുത്തിയതാണെന്ന് കരാറുകാർ മൊഴി നൽകി. റെയ്ഡ് നടക്കുമ്പോൾ തന്നെ എൻജിനീയറുടെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി സമീപത്തെ സ്വകാര്യ ഹോട്ടലിൽ വിരമിക്കൽ വിരുന്നും ഒരുക്കിയിരുന്നു.
പി.ടി. ബാബു കുറച്ചുനാളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ചും അഴിമതി ആരോപണങ്ങളെക്കുറിച്ചും വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടറേറ്റിന് കൈമാറും. വിജിലൻസ് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
advertisement
