കാവുവിളയിലെ കടയിൽ തയ്യൽ പഠിക്കാനെത്തിയതായിരുന്നു വൃന്ദ. വൃന്ദയുടെ ഭർത്താവ് സബിൻലാലിന്റെ സഹോദരൻ പണിമൂല തെറ്റിച്ചിറ പുതുവൽ പുത്തൻവീട്ടിൽ സിബിൻ ലാലിനെ (29) പോത്തൻകോട് പോലീസ് അന്നുതന്നെ അറസ്റ്റു ചെയ്തു.
കാറിലെത്തിയ സിബിൻ ലാൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന പെട്രോളും തുണി ചുറ്റിയ പന്തവുമായെത്തി വൃന്ദയെ ആക്രമിക്കുകയായിരുന്നു. ഭയന്ന് കടയ്ക്കുള്ളിൽനിന്ന് ഇറങ്ങിയോടിയ വൃന്ദ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും സിബിൻലാൽ പിന്നാലെയെത്തി പന്തം കത്തിച്ചെറിഞ്ഞു.
സബിൻ ലാലുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വൃന്ദയോട് ഭർത്താവുമായി ജീവിക്കണമെന്ന് സിബിൻ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും ഇതിനു വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട സിബിനിനെ മണിക്കൂറുകൾക്കുള്ളിൽ മുട്ടത്തറ ഭാഗത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്. ഈ സമയം വിഷം കഴിച്ചെന്ന് പറഞ്ഞതിനെത്തുടർന്ന് ഇയാളെ പോലീസ് മെഡിക്കൽ കോളേജിലെത്തിച്ച ശേഷമാണ് തുടർനടപടിയെടുത്തത്.
advertisement
ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി; പീഡനം എതിർത്ത യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊന്നു
ലൈംഗിക പീഡനം ചെറുത്ത യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു. ഞായറാഴ്ച്ച രാത്രിയാണ് ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ബെംഗളുരുവിലെ കലബുർഗി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.
ഞായറാഴ്ച്ച രാത്രിയാണ് യുവതിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പലമ്മ (23) എന്നാണ് മരിച്ച യുവതിയുടെ പേര്. വിവാഹിതയായ പലമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി ബസപ്പ അല്ലല്ലി(25) എന്നയാൾ ആക്രമിക്കുകയായിരുന്നു.
പലമ്മയുടെ ഭർത്താവ് മാരെപ്പ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ബസപ്പ എത്തിയത്. പീഡിപ്പിക്കാനുള്ള ശ്രമം പലമ്മ തടഞ്ഞതോടെ ഇയാൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.
ആദ്യം സുർപൂരിലുള്ള ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് യുവതി മരണപ്പെട്ടത്. സംഭവത്തിൽ ബസപ്പയ്ക്കെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇയാൾ നേരത്തേയും യുവതിയോട് മോശമായി പെരുമാറിയിരുന്നതായി പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് ഗ്രാമത്തിലെ മുതിർന്ന അംഗങ്ങൾ ഇയാൾക്ക് താക്കീതും നൽകിയിരുന്നു. എന്നാൽ ഭർത്താവില്ലാത്ത സമയത്ത് ഇയാൾ വീണ്ടും യുവതിയെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
