ഞായാറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.ഇവിടെ ഒരു വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഹൈദരാബാദിൽ തനിക്ക് പുതിയൊരു ജോലി ലഭിച്ചിട്ടുണ്ടെന്നും അവിടേക്ക് മാറുന്നതിന് മുമ്പ് നഗരം ചുറ്റാമെന്നും അമ്മയെയും സഹോദരനെയും അമൃത അറിയിച്ചിരുന്നു. ഈ യാത്രക്കായി ഫ്ലൈറ്റ് ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്നതായി പറയപ്പെടുന്നു. ഞായറാഴ്ച പുലർച്ചയോടെ ഇവർ സാധനങ്ങളൊക്കെ പെട്ടിയിലാക്കുന്നത് കണ്ട് സഹോദരൻ കാര്യം തിരക്കിയപ്പോൾ പോകാനുള്ള തയ്യാറെടുപ്പാണെന്നായിരുന്നു മറുപടി.
Also Read-എട്ടു മാസക്കാരിയെ കഴുത്തറുത്ത് കൊന്നു: 48കാരനെ വെടിവച്ചു കൊല്ലും; അമ്മയ്ക്ക് 25 വർഷം തടവ്
advertisement
അല്പ സമയം കഴിഞ്ഞ് സഹോദരന്റെ മുറിയിലെത്തിയ അമൃത കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. ഉറങ്ങുകയായിരുന്ന അമ്മയെ കൊലപ്പെടുത്തിയ ശേഷമാണ് സഹോദരന്റെ അടുത്തെത്തിയത്. തന്നെ ആക്രമിക്കുന്നത് എന്തിനാണെന്ന് സഹോദരൻ തന്നെ ചോദിച്ചപ്പോഴാണ് കടബാധ്യതയുടെ കാര്യം അമൃത വെളിപ്പെടുത്തിയത്. പലരിൽ നിന്നായി 15 ലക്ഷത്തോളം രൂപ അമൃത കടം വാങ്ങിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ട് ഇവർ നിരന്തരം യുവതിയെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. താൻ വരുത്തിയ കടബാധ്യത കുടുംബത്തിന് നാണക്കേടായേക്കാമെന്ന ഭയമാണ് ക്രൂരകൃത്യം ചെയ്യാൻ അമൃതയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
