2023 ഫെബ്രുവരി 21-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി സ്വന്തം വീട്ടിൽ വച്ചാണ് കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. തുടർന്ന് കുട്ടിയുടെ കുടുംബം നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പരാതി നൽകി. പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉടൻ തന്നെ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗീസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴത്തുക ഒടുക്കാത്ത പക്ഷം ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക ഇരയ്ക്ക് നല്‍കുന്നതിനും കോടതി ഉത്തരവിട്ടു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും, 30 രേഖകളും, ഏഴ് തൊണ്ടിമുതലുകളും കോടതി മുമ്പാകെ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവിത ഗിരീഷ് കുമാറാണ് ഹാജരായത്.
advertisement