2017ല്‍ വിവാഹിതരായ രവീണയ്ക്കും പ്രവീണിനും ആറ് വയസ്സുള്ള മകനുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് രവീണയും സുരേഷും അടുപ്പത്തിലായത്. യൂട്യൂബ് അക്കൗണ്ടിനായി വീഡിയോകള്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഇരുവരും പരിചയത്തിലായത്. ഇവർ തമ്മിലുള്ള ബന്ധത്തെ പ്രവീണ്‍ എതിര്‍ത്തിരുന്നു. എന്നാല്‍ പ്രവീണിന്റെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും വീഡിയോകള്‍ നിര്‍മിക്കുന്നത് തുടര്‍ന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മാര്‍ച്ച് 25ന് വൈകുന്നേരം പ്രവീണ്‍ വീട്ടിലെത്തിയപ്പോള്‍ രവീണയും സുരേഷും ഒന്നിച്ചിരിക്കുന്നത് കണ്ടു. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. അന്ന് രാത്രി രവീണയും സുരേഷും ചേര്‍ന്ന് പ്രവീണിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. എന്നാല്‍ കുടുംബാംഗങ്ങള്‍ പ്രവീണിനെ അന്വേഷിച്ചപ്പോള്‍ അറിയില്ലെന്ന് രവീണ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
advertisement
ഇതിന് ശേഷം രവീണയും സുരേഷും ചേര്‍ന്ന് പ്രവീണിന്റെ മൃതദേഹം ഇരുചക്രവാഹനത്തില്‍ കയറ്റി നഗരത്തിന് പുറത്തുള്ള ഒരു അഴുക്കുചാലില്‍ ഉപേക്ഷിച്ചു.
പ്രവീണിനെ കാണാനില്ലെന്ന് കാട്ടി കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് ദിവസത്തിന് ശേഷം പ്രവീണിന്റെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തി.
രവീണയും സുരേഷും ചേര്‍ന്ന് പ്രവീണിന്റെ മൃതദേഹം ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. കേസില്‍ അന്വേഷണമാരംഭിച്ച പോലീസ് വൈകാതെ തന്നെ രവീണയെ അറസ്റ്റ് ചെയ്തു. സുരേഷ് ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.