കേരളം 20 വർഷത്തിനകം ഐ എസ് ഭീകരവാദി സംസ്ഥാനം ആകുമെന്നും കേരളത്തിൽ നിന്നും 32000 സ്ത്രീകളെ മതപരിവർത്തനം നടത്തി ഐഎസ് തീവ്രവാദികൾ ആക്കി എന്നും ലൗ ജിഹാദ് നടത്തുന്നുവെന്നും സിനിമ നുണ പ്രചാരണം നടത്തുകയാണ്.
പ്രതിലോമകരമായ ഉള്ളടക്കമാണ് ഈ സിനിമയിൽ ഉള്ളത് എന്ന് എ ഐ വൈ എഫ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ചിത്രത്തിൽ ഉടനീളം മതസ്പർദ്ധ വളർത്തുന്ന സംഭാഷണങ്ങളാണ് നിറഞ്ഞിരിക്കുന്നത് എന്ന് ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറിൽ വ്യക്തമാണ്.
advertisement
Also Read- ‘സംഘ്പരിവാർ സ്പോൺസേർഡ് സിനിമ’; ‘ദ കേരള സ്റ്റോറി’ക്ക് പ്രദർശനാനുമതി നൽകരുതെന്ന് പി.കെ. ഫിറോസ്
ഈ ചിത്രം പുറത്തു വന്നാൽ രാജ്യത്തെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ മത സ്പർദ്ധയും വെറുപ്പും വർദ്ധിക്കുകയും രാജ്യത്ത് വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യം ഇല്ലാതാകുന്നതിനും കാരണമാകാം എന്ന് എ ഐവൈഎഫ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ സിനിമയ്ക്കെതിരെ തിരുവനന്തപുരത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ കേരള സ്റ്റോറിയുടെ പ്രദർശനാനുമതി റദ്ദാക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ജിസ്മോനും ആവശ്യപ്പെട്ടു
