ഹരീഷ് കണാരൻ ആണ് സിനിമയിൽ നിന്ന് പിന്മാറിയത്. 20 ലക്ഷം ചോദിച്ചിരുന്നു എങ്കിലും, ഹരീഷ് കണാരൻ തന്നത് 10 ലക്ഷം രൂപയാണ്. ഹരീഷ് കണാരന് വേണ്ടി ജോലി ചെയ്തിരുന്നു എങ്കിലും, അതിനുള്ള പ്രതിഫലം തന്നിട്ടില്ല. ഹരീഷ് കണാരന് അവസരം നഷ്ടമായത് അയാളുടെ പ്രശ്നങ്ങൾ കൊണ്ടാണ്.
നിഖില വിമലിന്റെ പ്രസ്താവന തന്നെ കുറിച്ചല്ല എന്നും താൻ നിർമിച്ച സിനിമയിൽ നിഖില അഭിനയിച്ചിട്ടില്ല എന്നും ഹരീഷ് കണാരൻ വ്യക്തമാക്കി.
നവംബർ മാസത്തിലാണ് താൻ കടം നൽകിയ പണം ചോദിച്ചിട്ടും ബാദുഷ തിരികെ നൽകിയില്ല എന്ന ആരോപണവുമായി ഹരീഷ് കണാരൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
advertisement
"എനിക്ക് ഒന്നുരണ്ട് സിനിമകളുടെ ഡേറ്റ് തന്നിരുന്നു. 'അജയന്റെ രണ്ടാം മോഷണത്തിൽ' 40 ദിവസത്തെ ഡേറ്റ് കിട്ടിയിരുന്നു. ഈ ഡേറ്റ് തന്നതിനിടയിലാണ് ഞാൻ കൊടുത്ത 20 ലക്ഷം രൂപ തിരികെ ചോദിച്ചത്. മൂന്നു നാല് വർഷമായി ഞാൻ പണം തിരികെചോദിച്ചിരുന്നില്ല. വീടുപണി നടക്കുന്നുണ്ടായിരുന്നു. തരാമെന്ന് പറയുന്നതല്ലാതെ, പണം കിട്ടാതെ മുന്നോട്ടു പോയി. ഒരു ദിവസം ഇടവേള ബാബു ചേട്ടനെ വിളിച്ച് ഇത്രയും പണം കിട്ടാനുണ്ട് എന്നും, ഒന്ന് സംസാരിക്കണം എന്നും പറഞ്ഞു. അദ്ദേഹം സംസാരിച്ചതും ഇത്രയും തുക ഹരീഷിന് തരാനുണ്ടെന്ന കാര്യം പണം വാങ്ങിയ ആൾ സമ്മതിച്ചു," എന്നുമായിരുന്നു ഹരീഷിന്റെ ആരോപണം.
"ഞാൻ ഒരാളെ സഹായിക്കുകയായിരുന്നു, അയാൾക്ക് യാതൊരു ഉപദ്രവവും ചെയ്തിട്ടില്ല. ഒരാളുടെ അന്നം മുടക്കേണ്ട കാര്യമില്ലല്ലോ, അയാൾ ജീവിച്ചു പൊയ്ക്കോട്ടേ എന്ന് വിചാരിച്ചാൽ പോരെ. ഡേറ്റ് തരാമെന്ന് പറഞ്ഞ് എന്നെ സമീപിക്കുകയായിരുന്നു. ഞാൻ അങ്ങോട്ട് പോയി ചോദിച്ചതല്ല. പലരും എന്നോട് പേര് പറയാൻ ആവശ്യപ്പെട്ടു. ബാദുഷയാണ് ആ വ്യക്തി. ഇനി ഇത് പറഞ്ഞതിന്റെ പേരിൽ എനിക്ക് സിനിമയൊന്നും കിട്ടാതെ വന്നേക്കാം, ഞാൻ പ്രോഗ്രാം ചെയ്തു ജീവിച്ചോളാം. നമ്മളൊരു ഉപകാരം ചെയ്ത ആളിൽ നിന്നും ഇങ്ങനെയൊരു അനുഭവമുണ്ടായതിലാണ് വിഷമം," ഹരീഷ് പറഞ്ഞു.
Summary: Film producer and production controller Badusha has responded to the allegations that he did not return the Rs 20 lakh borrowed from actor Hareesh Kanaran and was excluded from the film Ajayante Randaam Moshanam (ARM)
