എം.ടി പിന്നോട്ടില്ല; രണ്ടാമൂഴം കേസിൽ ഉറച്ചുനിൽക്കും
രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ ശ്രീകുമാർ മേനോന് നല്കി നാല് വര്‍ഷമായിട്ടും ചിത്രീകരണം ആരംഭിക്കാത്ത ഘട്ടത്തിലായിരുന്നു എം.ടി. കോടതിയെ സമീപിച്ചത്. മൂന്നു വർഷത്തിനുളളിൽ ചിത്രീകരണം ആരംഭിക്കാമെന്നായിരുന്നു കരാർ. കേസ് നൽകിയ ശേഷം മൂന്ന് തവണ സംവിധായകൻ വന്നു കണ്ടുവെങ്കിലും കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നുവെന്ന് എം.ടി പറഞ്ഞു. ഇനി അനുരഞ്ജന ശ്രമങ്ങളൊന്നുമില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വക്കീലാണ് തീരുമാനിക്കുന്നതെന്നും എം.ടി പറഞ്ഞിരുന്നു.
advertisement
'പടം മോശമായി എന്നല്ല, മാസ് ആയില്ലെന്നാണ് വിമര്‍ശനം': രണ്ടാമൂഴം അടുത്തവർഷം പകുതിയോടെ
ഫേസ്ബുക് പോസ്റ്റിന്റെ മലയാള പരിഭാഷ
" ആരെങ്കിലും രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും തരത്തിൽ സിനിമയുടെ വസ്തുതകളെക്കുറിച്ച് അഭിപ്രായം പറയുകയാണെങ്കിൽ, അവരുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ആയിരിക്കും കാരണം കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ അത് കോടതിയലക്ഷ്യമായേക്കാം. രണ്ടാമൂഴം എന്റെ അച്ഛന്റെ ഏറ്റവും മികച്ച കലാസൃഷ്ടിയാണ്. അതിന്റെ അവകാശത്തെ ചൊല്ലി മറ്റാർക്കും അവകാശവാദമുന്നയിക്കാനാവില്ല. തിരക്കഥ തിരിച്ചു കിട്ടാൻ ഞങ്ങൾ കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. അതിനാണിപ്പോൾ മുൻഗണന. അതിനു ശേഷം, സിനിമ എടുക്കുന്നതാരെന്നും, എങ്ങനെ അവതരിപ്പിക്കുമെന്നും എൻ്റെ അച്ഛൻ ശ്രീ എം.ടി. വാസുദേവൻ നായർ തീരുമാനിക്കും. ഇത് എൻ്റെ അച്ഛന്റെ സ്വപ്നമാണ്. അത് മികച്ച രീതിയിൽ സാക്ഷാത്കരിക്കപ്പെടുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. ദൈവം ഞങ്ങളോടൊപ്പമുണ്ടാകും," പോസ്റ്റ് അവസാനിക്കുന്നു.
വാക്കിനാണ് വില; 'രണ്ടാമൂഴ'ത്തിന് വഴങ്ങാതെ എം.ടി