"മരയ്ക്കാറിലെ എൻ്റെ ഭാഗം കഴിഞ്ഞിരിക്കുന്നു. അച്ഛനോടൊപ്പം വർക്ക് ചെയ്യുമെന്ന് രണ്ടു കൊല്ലം മുൻപ് ഞാൻ ചിന്തിച്ചത് പോലുമില്ല. അമ്മൂ, നീ അത് ശരിയായല്ല ചെയ്യുന്നത് എന്ന് പറഞ്ഞു ഒച്ചയെടുക്കുന്നതും, എൻ്റെ ആദ്യ ദിവസത്തെ പരിഭ്രമവും തുടങ്ങി ഗംഭീരം എന്ന് പറഞ്ഞു അച്ഛനെനിക്ക് ഷേക്ക് ഹാൻഡ് തരുന്നതും. ആ ഷോട്ടിൽ ഒരു കട്ട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അതിലെ ഓരോ ഷോട്ടും വിലപ്പെട്ടതായി കരുതുന്നു. അച്ഛന്റെ മാസ്റ്റർപീസ് ലോകം കാണുന്നത് വരെ കാത്തിരിക്കാൻ വയ്യ. അതിൽ ഒരു ചെറിയ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം," കല്യാണി പറയുന്നു.
advertisement
എന്നാൽ മകളുടെ വാക്കുകൾക്ക് മറുപടി നൽകാൻ അച്ഛൻ മറന്നില്ല. മകളുടെ ഫേസ്ബുക് കുറിപ്പും ചിത്രവും പങ്ക് വച്ച് പ്രിയദർശൻ ഇങ്ങനെ കുറിച്ചു. "എല്ലാ അച്ഛന്മാരെയും പോലെ, ഞാനും എൻ്റെ മകൾക്കായി പ്രാർത്ഥിക്കയും വഴികാട്ടുകയും ചെയ്യാറുണ്ട്. സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ഞാൻ എൻ്റെ ചിത്രത്തിൽ മകളെ സംവിധാനം ചെയ്യുമെന്ന്. എല്ലാം വിധി പോലെ നടന്നു. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതാവുമ്പോൾ പറയുന്ന അവസാന വാക്കതാണല്ലോ. എന്നാൽ കഠിനാധ്വാനമാണ് എല്ലാത്തിനും കാരണമാകുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിലാണ് അമ്മൂ, ഞാൻ നിന്നെക്കുറിച്ചോർത്തഭിമാനിക്കുന്നത്. നീ ആഗ്രഹിക്കുന്നതിനോട് നീ സത്യസന്ധത പുലർത്തുന്നു," പ്രിയദർശൻറെ വാക്കുകൾ.
