TRENDING:

'നിങ്ങൾ ഫ്രീ ആവുമ്പൊ വാ, നമുക്ക് ഒന്നിച്ചു വർക്ക് ചെയ്യാമെന്ന്' സത്യൻ അന്തിക്കാട്; 16 വർഷത്തിനു ശേഷം ശ്രീനിവാസൻ വിളി കേട്ടപ്പോൾ

Last Updated:

പറയാനൊരു വലിയ പട്ടികയുണ്ടെങ്കിലും, സാധാരണക്കാരന്റെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും ഉറ്റുനോക്കിയ വരവേൽപ്പ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, നാടോടിക്കാറ്റ്, സന്ദേശം, തലയണമന്ത്രം പോലുള്ള ചിത്രങ്ങൾ ക്‌ളാസ്സിക്കുകളായി നിലകൊള്ളുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്ക്രീനിനു പിന്നിൽ പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ ഗംഭീര കൂട്ടുകെട്ട്; സത്യൻ അന്തിക്കാടും ശ്രീനിവാസനും. ഇന്നും മലയാളി 'ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാത്തതെന്തെടാ ദാസാ', 'പോളണ്ടിനെ പറ്റി ഒരക്ഷരം പറയരുത്' എന്നൊക്കെ പറയുന്നെങ്കിൽ, അത് ഇങ്ങനെയൊരു കോംബോ ഉണ്ടായതിന്റെ ഫലമാണ്. പറയാനൊരു വലിയ പട്ടികയുണ്ടെങ്കിലും, സാധാരണക്കാരന്റെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും ഉറ്റുനോക്കിയ വരവേൽപ്പ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, നാടോടിക്കാറ്റ്, സന്ദേശം, തലയണമന്ത്രം പോലുള്ള ചിത്രങ്ങൾ ക്‌ളാസ്സിക്കുകളായി നിലകൊള്ളുന്നു. എങ്കിലും, ഈ കൂട്ടുകെട്ട് സ്‌ക്രീനിൽ സൂപ്പർ ഹിറ്റുകൾ പായിക്കുന്നതിന്റെ ഇടയിൽ ഒരു നീണ്ട ഇടവേള ഉണ്ടായി. അത് നീണ്ടു പോയത് 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്ന ചിത്രത്തിന് ശേഷമുള്ള 16 വർഷത്തേക്ക്. പിന്നീട് അവർ ഒന്നിച്ച് ഹിറ്റടിപ്പിച്ച 'ഞാൻ പ്രകാശൻ' റിലീസിനു മുൻപ് സത്യൻ അന്തിക്കാട് ന്യൂസ് 18 മലയാളത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുകയുണ്ടായി.
'ഞാൻ പ്രകാശൻ' സെറ്റിൽ ശ്രീനിവാസനും സത്യൻ അന്തിക്കാടും ഫഹദിനൊപ്പം
'ഞാൻ പ്രകാശൻ' സെറ്റിൽ ശ്രീനിവാസനും സത്യൻ അന്തിക്കാടും ഫഹദിനൊപ്പം
advertisement

യാത്രക്കാരുടെ ശ്രദ്ധക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും തമ്മിൽ നീണ്ട 16 വർഷത്തെ ഇടവേള. കാരണം?

അതെന്തുപറ്റിയെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും തന്നെയറിയില്ല. ആ സമയത്ത് ശ്രീനിവാസന് മറ്റു തിരക്കുണ്ടായി. ഞാൻ അന്ന് ലോഹിതദാസിനൊപ്പം ഉണ്ടായിരുന്നു. ലോഹിതദാസ് എഴുതാൻ തുടങ്ങി. പിന്നെ ഞാൻ ചെല്ലുമ്പോഴേക്കും ശ്രീനിവാസൻ വേറേതെങ്കിലും സിനിമയിലാവും. ആദ്യം, കുറേക്കാലം ഒന്നിച്ചു വർക്ക് ചെയ്തശേഷം മനപ്പൂർവം ഒന്ന് മാറി നിൽക്കാമെന്ന് തീരുമാനിച്ചതാണ്. ശ്രീനിയന്ന് ഉദയനാണ് താരത്തിലേക്ക് കടന്നിരുന്നു. ആ സമയത്ത് ഞാനും ലോഹിതദാസും കൂടിയുള്ള പടങ്ങൾ ചെയ്യാൻ തുടങ്ങി. ശ്രീനി തിരക്കിലാവുമ്പോൾ ശല്യം ചെയ്യാൻ നിൽക്കില്ല.

advertisement

അവസാനം ഞാൻ തന്നെ വിനോദയാത്രക്ക് സ്ക്രിപ്റ്റ് എഴുതി. രസതന്ത്രവും, ഭാഗ്യദേവതയും അങ്ങനെ ഞാൻ തന്നെ എഴുതേണ്ടി വന്നു. അഞ്ചാറു പടങ്ങൾ അങ്ങനെ ഉണ്ടായി. വിനോദയാത്രക്ക് അവാർഡും കിട്ടി, ഓടുകയും ചെയ്തു. രസതന്ത്രവും വിജയിച്ചു. പിന്നെ, ഇത് വലിയൊരു ഭാരമാണ്. വേറൊരു എഴുത്തുകാരന്റെയും കൂടി സംഭാവനയും വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. 'നിങ്ങൾ ഫ്രീ ആവുമ്പൊ വാ, നമുക്ക് ഒന്നിച്ചു വർക്ക് ചെയ്യാമെന്ന്' ഞാൻ പറഞ്ഞു. അങ്ങനെ കഴിഞ്ഞ വർഷം, അടുത്ത പടം ഒന്നിച്ചു ചെയ്യാമെന്ന് ശ്രീനി പറഞ്ഞു. ആദ്യം ഞങ്ങൾ ഒരു സോഷ്യൽ, പൊളിറ്റിക്കൽ സറ്റയർ ആലോചിച്ചിരുന്നു. വരവേൽപ്പിനു ലഭിച്ചൊരു സ്വീകാര്യതയുണ്ടല്ലോ. പെട്ടെന്നാണീ കഥ കയറിവന്നത്. സരസമായ, കുടുംബങ്ങൾക്ക്‌ ഇഷ്ടപ്പെടാൻ സാധ്യതയുള്ള വിഷയമെന്ന രീതിയിൽ, രാഷ്ട്രീയം വിട്ടിട്ട് ഇങ്ങനെയൊരു സിനിമയിൽ വരികയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A great combination that was celebrated by the audience behind the screen; Sathyan Anthikad and Sreenivasan. Even today, Malayalis celebrate their movie dialogues. Although there is a long list to tell, films like Varavelppu, Pattanapravesham, Akkare Akkare Akkare, Nadodikattu, Sandesham, and Thalayanamantram, which looked into the lives and families of ordinary people, remain classics. However, there was a long gap between this combination scoring super hits on screen. It lasted for 16 years after the film 'Yatrakaran Shraddhaykk'

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'നിങ്ങൾ ഫ്രീ ആവുമ്പൊ വാ, നമുക്ക് ഒന്നിച്ചു വർക്ക് ചെയ്യാമെന്ന്' സത്യൻ അന്തിക്കാട്; 16 വർഷത്തിനു ശേഷം ശ്രീനിവാസൻ വിളി കേട്ടപ്പോൾ
Open in App
Home
Video
Impact Shorts
Web Stories