കഴിഞ്ഞ ദിവസം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഫിലിം ഫ്രറ്റേർണിറ്റി സുരേഷ് ഗോപിക്ക് നൽകിയ ആദരത്തിൽ പങ്കെടുക്കുകയായിരുന്നു ഷാജി കൈലാസ്.
"ഞാൻ സ്റ്റേജിലൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് കൈ വിറയ്‌ക്കുകയാണ്. എന്തായാലും അധികമൊന്നും ഞാൻ സംസാരിക്കുന്നില്ല. എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു. പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് ‘എടാ മന്ത്രി’ എന്നുമാത്രം വിളിച്ചോട്ടെ. അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല," എന്ന് ഷാജി കൈലാസ്.
മണിയൻപിള്ള രാജു, നിർമാതാവും നടനുമായ സുരേഷ് കുമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
advertisement
കഴിഞ്ഞ വർഷം സുരേഷ് ഗോപിയും ഷാജി കൈലാസും തമ്മിൽ നീരസത്തിലാണ് എന്ന തരത്തിൽ ഒരു വ്യാജവാർത്ത പ്രചരിച്ചിരുന്നു. ഈ വിഷയത്തിൽ ഷാജി കൈലാസ് ഫേസ്ബുക്ക് പോസ്റ്റിൽ പരസ്യ പ്രതികരണം നടത്തിയിരുന്നു.
"കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്…എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം…അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അതിന് നശിപ്പിക്കുവാൻ സാധിക്കുകയില്ല," എന്നായിരുന്നു ഷാജി കൈലാസിന്റെ പ്രതികരണം.
Summary: Shaji Kailas offers a lighter moment during a function where Suresh Gopi was felicitated