ഗുഡ് വിൽ എന്‍റർടെയിൻമെന്‍റസിന്‍റെ ബാനറിൽ നിർമിക്കുന്ന വെയിൽ എന്ന ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂൾ 20 ദിവസമായിരുന്നു നിശ്ചയിച്ചതെങ്കിലും 16 ദിവസം കൊണ്ട് പൂർത്തിയാക്കിയിരുന്നു. നവംബർ 15നു ശേഷമാണ് വെയിലിന്‍റെ അടുത്ത ഷെഡ്യൂൾ. അതിനാൽ, വെയിലിന്‍റെ ഒന്നാം ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം മാങ്കുളത്ത് കുർബാനിയുടെ സെറ്റിലേക്കാണ് ഷെയിൻ പോയത്. കുർബാനിക്ക് വേറൊരു ഗെറ്റ് അപ് ആവശ്യമായി വന്നതിനാൽ പിന്നിലെ മുടി അൽപം മാറ്റിയിരുന്നു. എന്നാൽ, വെയിലിന്‍റെ ഷൂട്ടിംഗ് മുടക്കാൻ വേണ്ടിയാണ് ഷെയിൻ ഇങ്ങനെ ചെയ്തതെന്ന് ആരോപിച്ച് ജോബി ജോർജ് വധഭീഷണി മുഴക്കിയെന്നാണ് ഷെയിൻ ആരോപിക്കുന്നത്.
advertisement
സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ഷെയിൻ പരാതി നൽകി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി അമ്മ ബന്ധപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. വെയിൽ ചിത്രത്തിന്‍റെ സംവിധായകന് തന്‍റെ ഗെറ്റ് അപ് ചേഞ്ചിൽ പരാതിയില്ലെന്നും ഷെയിൻ ഏഷ്യാനെറ്റ് ഓൺലൈനിനോട് പറഞ്ഞു.
