ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും രജനികാന്ത് തന്റെ വസതി സന്ദർശിച്ചതിന്റെ വീഡിയോകൾ ആർ. മാധവൻ പങ്കുവെച്ചു. നമ്പി നാരായണൻ സന്നിഹിതനായിരുന്നു. ശാസ്ത്രജ്ഞനെയും നടനെയും രജനികാന്ത് ആദരിച്ചു. മാധവൻ രജനികാന്തിന്റെ കാൽ തൊട്ട് അനുഗ്രഹം തേടി.
റോക്കട്രി സിനിമയെ രജനികാന്ത് നേരത്തെ പ്രശംസിച്ചിരുന്നു. "റോക്കട്രി എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് - പ്രത്യേകിച്ച് യുവാക്കൾ. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിന്. ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത പത്മഭൂഷൺ ശ്രീ. നമ്പി നാരായണന്റെ കഥ വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച് സംവിധായകൻ എന്ന നിലയിൽ തന്റെ ആദ്യ സിനിമയിൽ തന്നെ മികച്ച സംവിധായകർക്ക് തുല്യനാണെന്ന് മാധവൻ തെളിയിച്ചു. എനിക്ക് ഇത്തരമൊരു സിനിമ തന്നതിന് അദ്ദേഹത്തിന് എന്റെ നന്ദി അറിയിക്കുന്നു. അഭിനന്ദനം," അദ്ദേഹം തമിഴിൽ ഒരു കുറിപ്പ് എഴുതി.
സംവിധായകനും നായകനുമായ ആർ. മാധവനും നമ്പി നാരായണനും അമേരിക്കൻ പര്യടനത്തിനിടെ സുനിത വില്യംസുമായി കണ്ടുമുട്ടിയിരുന്നു. ജൂൺ 3 സ്റ്റാഫോർഡിൽ നമ്പി നാരായണൻ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും 'ക്യാപ്റ്റൻ', 'വെള്ളം' സിനിമകളുടെ സംവിധായകനുമായ ജി. പ്രജേഷ് സെൻ ചിത്രത്തിന്റെ കോ- ഡയറക്ടറാണ്.
മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആർ. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും നിർമാതാക്കളാണ്.
Summary: Rajinikanth paid a visit to R. Madhavan and Nambi Narayanan post success of the movie Rocketry: The Nambi Effect. Madhavan posted a video of the meeting happened at his home on Twitter