പള്ളി സെമിത്തേരിയിലെ സംസ്കാരച്ചടങ്ങുകൾ നടത്താന്‍ കെ.ജി. ജോർജിന് താൽപര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം ദഹിപ്പിച്ചതെന്നും ഭാര്യ സൽമ ജോർജ് പറഞ്ഞിരുന്നു. തന്‍റെ സംസ്കാരവും ഇതെ പോലെ ആകണം എന്നാണ് ആഗ്രഹമെന്നും സല്‍മ പറഞ്ഞു.
താനും മക്കളും വളരെ നന്നായിത്തന്നെയാണു അദ്ദേഹത്തെ നോക്കിയിരുന്നത്. പക്ഷാഘാതത്തെത്തുടർന്ന് തുടർചികിത്സയും മറ്റും ആവശ്യമായിരുന്നതിനാലാണ് കാക്കനാട്ടെ ഏജ്ഡ് കെയറിലേക്കു മാറ്റിയതെന്നും സല്‍മ പറഞ്ഞു.
advertisement
മകൻ ഗോവയിലും മകൾ ദോഹയിലുമായതിനാൽ ഒറ്റയ്ക്ക് താമസിക്കാൻ കഴിയാത്തതിനാലാണ് ഗോവയിലേക്ക് പോയത്. അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം കൊടുത്തയയ്ക്കാൻ സൗകര്യം ഒരുക്കിയിരുന്നു. നല്ല സിനിമകൾ ചെയ്തെങ്കിലും അതിൽ നിന്ന് അദ്ദേഹം പണമുണ്ടാക്കിയിരുന്നില്ല. സ്വത്തു കൈവശപ്പെടുത്തി അദ്ദേഹത്തെ വയോജന കേന്ദ്രത്തിലാക്കിയെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും ആരോപിക്കുന്നത്. കാര്യങ്ങളെല്ലാം സിനിമാ രംഗത്തുള്ളവർക്കറിയാമെന്നും സൽമ കൂട്ടിച്ചേര്‍ത്തു.
പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കെ.ജി ജോര്‍ജ് കാക്കനാട്ടെ സിഗ്നേച്ചര്‍ ഏജ്ഡ് കെയര്‍ എന്ന സ്ഥാപനത്തില്‍ കഴിയവെ സെപ്റ്റംബര്‍ 24-നാണ് അന്തരിച്ചത്.
‘‘