മോഹൻലാലിനെ നായകനാക്കി പ്രേം നസീർ സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ചിത്രം ലാൽ നിരസിച്ചു എന്നൊരു പരാമർശം ശ്രീനിവാസന്റെ ഭാഗത്തു നിന്നുമുണ്ടായി. മോഹൻലാലിന് തിരക്കഥ നൽകിയതും, അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതും പ്രേം നസീറാണെന്ന് ശ്രീനിവാസൻ. എന്നാൽ, നസീറിന്റെ ലക്ഷ്യങ്ങളെ മോഹൻലാൽ കളിയാക്കിയെന്നും, ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്തരം പ്രോജക്ടുകൾ ഏറ്റെടുക്കേണ്ട കാര്യമെന്തെന്നും ചോദിച്ചതായി ശ്രീനിവാസൻ. മോഹൻലാലിന്റെ വിവാഹനിശ്ചയ ദിവസം നസീർ ഒരു ചെക്ക് പോലും നൽകിയിരുന്നതായി ശ്രീനിവാസൻ പറഞ്ഞു. 'വരവേൽപ്പ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, പ്ലാൻ ചെയ്ത ചിത്രം മുന്നോട്ട് പോകുന്നതിന് മുമ്പ് നസീർ മരിച്ചു.
advertisement
ശ്രീനിവാസന്റെ പ്രതികരണങ്ങളോട് മോഹൻലാൽ എവിടെയും പ്രതികരിച്ചില്ല.
2022ൽ ഒരു അവാർഡ് വേദിയിൽ മോഹൻലാൽ ശ്രീനിവാസന്റെ നെറ്റിയിൽ മുത്തമിട്ടതും, അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നതും പ്രേക്ഷകർക്ക് ആഘോഷമായിരുന്നു. എന്നാൽ, സത്യൻ അന്തിക്കാടിന്റെ നായകനായി മോഹൻലാൽ വേഷമിട്ട 'ഹൃദയപൂർവം' ലൊക്കേഷനിൽ ഒരു കാര്യം കൂടി സംഭവിച്ചു. ഇക്കാര്യം പരസ്യമാക്കിയത് ശ്രീനിവാസന്റെ ഇളയമകൻ ധ്യാൻ ശ്രീനിവാസനാണ്.
സെറ്റിൽ വച്ച് ശ്രീനിവാസൻ മോഹൻലാലിനോട് ക്ഷമ ചോദിച്ചു എന്ന് ധ്യാൻ. "ഞാൻ നടത്തിയ പരാമർശങ്ങളിൽ നിങ്ങൾക്ക് വേദന തോന്നിയെങ്കിൽ ദയവായി എന്നോട് ക്ഷമിക്കൂ," എന്ന് ശ്രീനിവാസൻ പറഞ്ഞപ്പോൾ "വിട്ടേക്ക് ശ്രീനി" എന്നായിരുന്നു മോഹൻലാലിൻറെ പ്രതികരണം. ഭീഷ്മർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുകൾക്കിടെ നടന്ന ഒരു പരിപാടിയിൽ ധ്യാൻ ആ സംഭവം വിവരിച്ചു.
എന്നിരുന്നാലും പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഊഷ്മളമായ ഒരു ബന്ധം സിനിമയിലും പുറത്തും കാത്തുസൂക്ഷിക്കുന്നവരാണ്. 'വർഷങ്ങൾക്ക് ശേഷം' സിനിമയുടെ ഒരു ഭാഗം മോഹൻലാലിന്റെ വീട്ടിൽ വച്ചായിരുന്നു ചിത്രീകരിച്ചത്. ഷൂട്ടിംഗ് സമയം സുചിത്രയ്‌ക്കൊപ്പം സെറ്റിൽ മോഹൻലാൽ ഒരു സർപ്രൈസ് സന്ദർശനം നടത്തുകയുമുണ്ടായി.
Summary: Dasan and Vijayan, Manikyan and Appakkala, Sethumadhavan and Preman, Appukuttan and Noor, Abdu and Moithootty Haji, Udayabhanu and Saroj Kumar. If you look at the audience's mind when Mohanlal and Sreenivasan are together, you will see something like this. The list of characters does not end here. There are more. The stars who acted together in about twenty films, but in their personal lives, they did not have the same friendship as they saw on screen. There was a situation when Sreenivasan publicly criticized Mohanlal
