ആക്രമണത്തിന്റെ രണ്ടാം ദിവസം യുഎഇ വ്യോമ പ്രതിരോധ സേന 20 ബാലിസ്റ്റിക് മിസൈലുകൾ തകർക്കുകയും 8 എണ്ണം കടലിൽ വീഴ്ത്തുകയും ചെയ്തു. 2 ക്രൂയിസ് മിസൈലുകളും 311 ഡ്രോണുകളും തകർത്തു. 21 ഡ്രോണുകൾ സിവിലിയൻ കേന്ദ്രങ്ങളിൽ പതിച്ചതായാണ് റിപ്പോർട്ട്.
ഫെബ്രുവരി 28 ശനിയാഴ്ച മുതൽ ഇറാൻ തൊടുത്തുവിട്ട ആകെ 165 ബാലിസ്റ്റിക് മിസൈലുകളിൽ 152 എണ്ണം തകർത്തു, 13 എണ്ണം കടലിൽ വീണു. ഇതുവരെ കണ്ടെത്തിയ 541 ഡ്രോണുകളിൽ 506 എണ്ണവും പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചു. എന്നാൽ 35 ഡ്രോണുകൾ യുഎഇയിൽ നാശനഷ്ടങ്ങൾ വരുത്തി. മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വീണ് ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
advertisement
ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ തടയുന്നതിൽ യുഎഇ വ്യോമസേനയും പ്രതിരോധ വിഭാഗവും വലിയ വിജയം നേടിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യം അതീവ ജാഗ്രതയിലാണെന്നും ഏത് ഭീഷണിയെയും നേരിടാൻ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും തെറ്റായ വാർത്തകളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ പറഞ്ഞു.
