TRENDING:

കൃത്രിമ രേഖയുണ്ടാക്കി രാജ്യംവിടാൻ ശ്രമം; ഗോകുലം ഗോപാലന്റെ മകന് ഒരുമാസം തടവും നാടുകടത്തലും ശിക്ഷ

Last Updated:

അൽഐൻ കോടതിയുടേതാണ് വിധി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്:കൃത്രിമരേഖ ചമച്ച് രാജ്യംവിടാൻ ശ്രമിച്ച കേസിൽ വ്യവസായി ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലന് തടവുശിക്ഷ. ഒരു മാസം തടവും നാടുകടത്തലുമാണ് അൽഐൻ കോടതി ശിക്ഷ വിധിച്ചത്. ഒരു മാസത്തെ തടവുശിക്ഷ പൂർത്തിയാക്കിയാലും ചെക്കു കേസ് തീർപ്പായ ശേഷം മാത്രമേ നാടുകടത്തൂവെന്നും ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement

ദുബായിൽ ഹെൽത്ത് കെയർ സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ടു ചെന്നൈ സ്വദേശിനി രമണി നൽകിയ കരാർ ലംഘന കേസിലാണ് ബൈജുവിന് യാത്രാവിലക്കുള്ളത്. രണ്ടു കോടി ദിർഹത്തിന്‍റെ ചെക്ക് മടങ്ങിയെന്ന് കാണിച്ചാണ് രമണി പരാതി നൽകിയത്. എന്നാൽ ഈ കേസിൽനിന്നു രക്ഷപ്പെടാനായി ഓഗസ്റ്റ് 23ന് യുഎഇയിൽ നിന്നു റോഡ് മാർഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് ചെക്പോസ്റ്റിൽ പിടിയിലായത്.

Also Read- തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാൻ കോടതി തള്ളി

advertisement

ചെന്നൈ ടി നഗറിലെ ഹോട്ടൽ ഇടപാടിൽ കബളിപ്പിക്കപ്പെട്ടതിനെതിരെ ഗോകുലം ഗോപാലൻ നൽകിയ കേസിന് പകരമായി ദുബായിൽ എതിർപക്ഷവും കേസ് നൽകുകയായിരുന്നുവെന്നാണ് ഗോകുലം ഗോപാലനോട് അടുത്തവൃത്തങ്ങൾ‌ പറയുന്നത്. ചെന്നൈയിൽ 25 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് ഗോകുലം ഗോപാലന്റെ പരാതി. ദുബായിൽ 20 കോടി രൂപയ്ക്കാണ് എതിർവിഭാഗത്തിന്റെ കേസ്. ഒത്തുതീർപ്പിലൂടെ കേസ് രമണി പിൻവലിക്കുകയോ അല്ലെങ്കിൽ കോടതി വിധിയനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുകയോ ചെയ്താൽ മാത്രമേ ബൈജുവിന് ഇനി നാട്ടിലേക്ക് മടങ്ങാൻ കഴിയൂ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
കൃത്രിമ രേഖയുണ്ടാക്കി രാജ്യംവിടാൻ ശ്രമം; ഗോകുലം ഗോപാലന്റെ മകന് ഒരുമാസം തടവും നാടുകടത്തലും ശിക്ഷ