ഉംറ നിര്‍വഹിക്കുന്നതിന്റെ ഭാഗമായി മക്കാ, മദീന പള്ളികളിൽ മസ്ജിദില്‍ പ്രാര്‍ത്ഥിക്കുന്നതിനും മറ്റ് ചടങ്ങുകൾ നിർവഹിക്കുന്നതിനും ഇസ്ലാമിക ലോകത്തെ ഉന്നതവ്യക്തിത്വങ്ങള്‍, പണ്ഡിതര്‍, ഷെയ്ഖുമാര്‍, യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ എത്തിച്ചേരും.
ആഗോളമുസ്ലീങ്ങള്‍ക്കിടയില്‍ സാഹോദര്യം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രധാന്യം എടുത്തു പറഞ്ഞ
സൗദി ഇസ്ലാമികകാര്യ മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ ഷെയ്ഖ് ഇസ്ലാംമതത്തോടും മുസ്ലീങ്ങളോടും സൗദി അറേബ്യ അസാധാരണമായ കരുതലാണ് പ്രകടിപ്പിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. രാജകീയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് ഉംറ കര്‍മ്മങ്ങള്‍ നടത്തുന്നതിനും മക്കയിലെയും മദീനയിലെയും ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പണ്ഡിതന്മാരെയും ഇമാമുകളെയും കാണുന്നതിനും അവസരമൊരുക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
advertisement
തീവ്രവാദത്തെ ചെറുക്കുന്നതിനും ഇസ്ലാമിനെ സേവിക്കുന്നതിനും മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇസ്ലാമിക കാര്യമന്ത്രാലയത്തിന് സൗദി ഭരണകൂടം തുടര്‍ച്ചയായി നല്‍കി വരുന്ന പിന്തുണയ്ക്ക് ഇസ്ലാമികകാര്യ മന്ത്രി നന്ദി അറിയിച്ചു.
ഇസ്ലാമിലെ രണ്ട് വിശുദ്ധനഗരങ്ങളായ സൗദി അറേബ്യയിലെ മക്ക, മദീന എന്നിവടങ്ങളിലേക്കുള്ള തീര്‍ത്ഥാടനമായ ഉംറ വര്‍ഷത്തില്‍ ഏത് സമയത്തും നടത്താവുന്നതാണ്.
Summary: The Kingdom of Saudi Arabia’s King Salman bin Abdulaziz Al Saud issued approval to host 1,000 people from 66 countries, in 4 groups in the year 1446 AH to perform Umrah pilgrimage.