TRENDING:

കുഴൽക്കിണറിൽ വീണ രണ്ടരവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം

Last Updated:

രണ്ടുവർഷം മുൻപ് ആന്ധ്രപ്രദേശിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയതിന്റെ വീഡിയോകളാണ് തിരുച്ചിറപ്പള്ളിയിലേതെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസ്സുകാരൻ സുജിത്തിനെ രക്ഷിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. രണ്ടുവര്‍ഷം മുൻപ് ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയതിന്റെ വിഡിയോകളാണ് തിരുച്ചിറപ്പള്ളിയിലെ സംഭവമാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. എന്നാൽ ഞായറാഴ്ച രാത്രി 10.30 വരെയും തിരുച്ചിറപ്പള്ളിയില്‍ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായിട്ടില്ല.
advertisement

Also Read- ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ്

സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമം 50 മണിക്കൂറിനു ശേഷവും തുടരുകയാണ്. പൈലിങ് നടത്തുന്ന വലിയ റിഗ് ഉപയോഗിച്ചു 110 അടി ആഴത്തിൽ സമാന്തരമായി കുഴി നിർമിക്കുന്ന ജോലിയാണു നടക്കുന്നത്. ഈ കുഴിയിൽ നിന്നു കുഴൽ കിണറിലേക്കു തുരങ്കം നിർമിച്ചു അതുവഴി മൂന്നു സുക്ഷാ ഉദ്യോഗസ്ഥർ നേരിട്ടു ചെന്നു സുജിത്തിനെ രക്ഷിക്കാനാണു ശ്രമം. വെളളിഴാഴ്ച വൈകിട്ട് വീട്ടു മുറ്റത്തു കളിക്കുന്നതിനിടെയാണു സുജത് കുഴൽ കിണറിൽ വീണത്. ആദ്യം 26 അടിയിലായിരുന്നെങ്കിലും രക്ഷാപ്രവർത്തനത്തിനിടെ 100 അടി താഴ്ചയിലേക്കു വീണിരുന്നു.

advertisement

പ്രചരിക്കുന്ന വീഡിയോ 2017ലേത്

2017 ഓഗസ്റ്റ് 16നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയിലെ സംഭവം നടന്നത്. രണ്ടുവയസ്സുകാരനായ ചന്ദ്രശേഖറാണ് കളിക്കുന്നതിനിടെ ഗുണ്ടൂരിലെ വിനുകോണ്ട ഉമ്മഡിവരം ഗ്രാമത്തിലെ പഴയ കുഴൽ കിണറില്‍ വീണത്.15 അടിയോളം താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ 12 മണിക്കൂറിനുശേഷം സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
കുഴൽക്കിണറിൽ വീണ രണ്ടരവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം