അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയ് ഒറ്റയ്ക്ക് മത്സരിക്കണമെന്ന് പലരും ഉപദേശിച്ചിട്ടുണ്ടെന്നും എസ്.എ.ചന്ദ്രശേഖർ വ്യക്തമാക്കി. ഒറ്റയ്ക്ക് നിന്നാൽ വിജയം ഉറപ്പാണെന്ന് ജനങ്ങൾ വിജയ്ക്ക് ഉറപ്പ് നൽകുന്നുണ്ട്.വിജയ്ക്ക് തിരഞ്ഞെടുപ്പിൽ മികച്ച വിജയസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 60 വർഷമായി ദ്രാവിഡ പാർട്ടികളാണ് തമിഴ്‌നാട് ഭരിക്കുന്നതെന്നും, സമൂഹത്തിന് നന്മ ചെയ്യാനും യഥാർത്ഥ സ്വാതന്ത്ര്യം ഉറപ്പാക്കാനും രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർക്ക് വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയുമായോ ബിജെപിയുമായോ സഖ്യമുണ്ടാക്കില്ലെന്ന് ടിവികെ നേരത്തെ വ്യക്തമാക്കിയിരുന്നു. വിജയ് യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് പാർട്ടി മുതിർന്ന നേതാവ് അരുൺ രാജ് പറഞ്ഞിരുന്നു. ഡിഎംകെയെ തങ്ങളുടെ രാഷ്ട്രീയ ശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്ുവായുമാണ് പാർട്ടി കാണുന്നത്. അടുത്തിടെ മഹാബലിപുരത്ത് നടന്ന യോഗത്തിൽ വിജയ് ഡിഎംകെയെ രൂക്ഷമായി വിമർശിച്ചിരുന്നു.
advertisement
