”കുഞ്ഞിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്തിനുള്ളില്‍ ഇതു സംബന്ധിച്ച അറിയിപ്പ് വന്നു. തുടര്‍ന്ന് വിമാനം നാഗ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. ഹൃദയസംബന്ധിയായ അസുഖം ബാധിച്ച പെണ്‍കുട്ടിക്ക് ശ്വാസതസം നേരിടുകയും ശരീരം നീലനിറത്തിലാകുകയും അബോധാവസ്ഥയിലുമാകുകയായിരുന്നു. കുഞ്ഞിന്റെ ചുണ്ടുകളും വിരലുകളും നീലനിറമായി മാറിയിരുന്നു”, എയിംസ് ട്വീറ്റ് ചെയ്തു.
തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം കുഞ്ഞിന് വിമാനത്തിനുള്ളില്‍വെച്ച് അടിയന്തരമായി കൃത്രിമശ്വാസം നല്‍കി. ഡോക്ടര്‍മാരുടെ സജീവമായ ഇടപെടലും കൃത്യമായ പരിചരണവുമാണ് കുഞ്ഞിന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.
advertisement
”ഐവി കാനുല കൃത്യമായി കൊടുക്കാന്‍ കഴിഞ്ഞു. വിമാനത്തിലുള്ള മുഴുവന്‍ ആളുകളും അടിയന്തരമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. വൈകാതെ തന്നെ കുഞ്ഞ് ശ്വാസമെടുക്കുകയും പഴയപടിയാകുകയും ചെയ്തു”, എയിംസ് ട്വീറ്റ് ചെയ്തു. കുഞ്ഞിനെ 45 മിനിറ്റോളം വിമാനത്തിനുള്ളില്‍ പരിചരിച്ചു. നാഗ്പൂരിലെത്തിയ ശേഷം വിദഗ്ധപരിശോധനക്കായി കുട്ടിയെ ശിശുരോഗവിദഗ്ധന്റെ പക്കൽ കൊണ്ടുപോകുകയും ചെയ്തു.
എയിംസിലെ ഡോക്ടര്‍മാരായ നവദീപ് കൗര്‍ (അനസ്‌തേഷ്യ), ദമന്‍ദീപ് സിങ് (കാര്‍ഡിയാക് റേഡിയേളജി), റിഷഭ് ജെയ്ന്‍ (എയിംസ് റേഡിയോളജി), ഒയിഷിക (ഒബിജി), അവിചാല ടക്‌സാക്(കാര്‍ഡിയാക് റേഡിയോളജി) എന്നിവരാണ് രക്ഷാദൗത്യത്തില്‍ പങ്കുകാരായ ഡോക്ടര്‍മാര്‍.
പെന്‍സില്‍വാനിയയില്‍ നിന്ന് ഫ്‌ളോറിഡയിലേക്കുള്ള വിമാനയാത്രക്കിടയില്‍ സമാനമായ രീതിയില്‍ ശ്വാസം നിലച്ചുപോയ മൂന്ന് മാസം പ്രായമായ കുഞ്ഞിന് വിമാനത്തിലുണ്ടായിരുന്ന നഴ്‌സ് രക്ഷകയായിരുന്നു. വിമാനം പറന്നുയര്‍ന്ന് അരമണിക്കൂറിന് ശേഷമാണ് കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടത്. പെട്ടെന്ന് തന്നെ നഴ്‌സ് റ്റമാര പാന്‍സിനോ, കുഞ്ഞിന്റെ കൈകളും കാലുകളും തിരുമ്മുകയും വൈകാതെ തന്നെ കുഞ്ഞ് ശ്വാസം എടുത്തു തുടങ്ങുകയുമായിരുന്നു.