'ശുചീകരണം എന്നു പറഞ്ഞ് കുടിയേറ്റക്കാരുടെ മേൽ അണുനാശിനി സ്പ്രേ ചെയ്ത സംഭവം നിരവധി ചോദ്യങ്ങൾ ഉയർത്തുകയാണ്. ലോകാരോഗ്യ സംഘടന ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും നിർദേശം നൽകിയിട്ടുണ്ടോ ? ഈ രാവസവ്തുക്കൾ മൂലമുണ്ടാകുന്ന പൊള്ളലുകൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും ? ഈ ആളുകളുടെ നനഞ്ഞ വസ്ത്രങ്ങൾ മാറ്റാൻ എന്ത് ക്രമീകരണങ്ങളാണ് നിങ്ങൾ ഒരുക്കിയിരിക്കുന്നത് ? അണുനാശിനി തളിച്ചപ്പോൾ നനഞ്ഞു പോയ ഭക്ഷണങ്ങൾക്ക് പകരമായി നിങ്ങൾ എന്ത് നൽകും ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് അഖിലേഷ് ട്വിറ്ററിലൂടെ ഉന്നയിച്ചത്.
advertisement
റോഡിൽ ഇരിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയുമടക്കം മേൽ സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ ചിലർ അണുനാശിനി സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. യുപിയിലെ ബറേലിയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ വലിയ വിമർശനങ്ങൾക്കാണ് വഴി വച്ചത്. പിന്നാലെയാണ് അഖിലേഷ് യാദവും ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം സംഭവിച്ച പിഴവ് ജില്ലാ കളക്ടർ നിതീഷ് കുമാർ നേരത്തെ തന്നെ സമ്മതിച്ചിരുന്നു. അമിത ആവേശമുള്ള ചില തദ്ദേശവകുപ്പ് ജീവനക്കാരാണ് ഇത്തരത്തില്‍ ചെയ്തതെന്നും കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു. ഇത് കൂടാതെ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
You may also like:കേരളത്തിന് അഭിമാനം; കോവിഡിനെ അതിജീവിച്ച് റാന്നിയിലെ വൃദ്ധദമ്പതികൾ [NEWS]അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചു; CITU നേതാവിനെതിരെ കേസ് [NEWS]ഉത്തരേന്ത്യയിലേക്ക് ട്രെയിൻ ഉണ്ടെന്ന് വ്യാജ പ്രചാരണം; മലപ്പുറത്ത് രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ [NEWS]