രാമയ്യ മെഡിക്കൽ കോളേജിൽ നിന്ന് അതിവേഗത്തിൽ സൈറൺ മുഴക്കി പാഞ്ഞുവന്ന ആംബുലൻസ് കണ്ട് ട്രാഫിക് പോലീസും മറ്റ് വാഹനയാത്രക്കാരും വഴിമാറിക്കൊടുത്തു. എന്നാൽ, വാഹനത്തിനുള്ളിൽ രോഗിയില്ലെന്ന് ശ്രദ്ധയിൽപ്പെട്ട പോലീസിന് സംശയം തോന്നി. തുടർന്ന് ആംബുലൻസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. അടിയന്തര ചികിത്സ വേണ്ട രോഗിയെ കൂട്ടിക്കൊണ്ടുവരാൻ പോകുകയാണെന്നായിരുന്നു മോഹൻകുമാറിന്റെ മറുപടി.
രോഗിയുടെ അടുത്തേക്ക് എത്താൻ ഒരു മണിക്കൂർ വൈകുമെന്ന് മനസ്സിലാക്കിയ പോലീസ്, രോഗിക്ക് ഉടൻ സഹായമെത്തിക്കാൻ മറ്റൊരു ആംബുലൻസ് ക്രമീകരിക്കാമെന്ന് അറിയിച്ചു. തുടർന്ന് രോഗിയുടെ വിവരങ്ങൾ ചോദിച്ചതോടെ മോഹൻകുമാർ പതറുകയും സത്യം വെളിപ്പെടുത്തുകയുമായിരുന്നു. ആശുപത്രിയിൽ രോഗിയെ ഇറക്കിയ ശേഷം ഡ്യൂട്ടി കഴിഞ്ഞ് വേഗത്തിൽ വീട്ടിലെത്താനാണ് താൻ സൈറൺ മുഴക്കിയതെന്ന് ഇയാൾ സമ്മതിച്ചു. മുൻപും പലതവണ ഇയാൾ ഇത്തരത്തിൽ സൈറൺ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ് ആംബുലൻസ് കസ്റ്റഡിയിലെടുത്തു.
advertisement
