ഈ വർഷം സംസ്ഥാന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് കൈമാറിയ 29 നിയോജക മണ്ഡലങ്ങളിൽ സിപിഐ (എം-എൽ) 19 സീറ്റുകളിലും സിപിഐ, സിപിഎം പാർട്ടികൾ യഥാക്രമം ആറു വീതവും നാലു വീതവും സീറ്റുകളിലും മത്സരിച്ചു.
You may also like:ചുരം കടന്ന് കഞ്ചാവ്: ആന്ധ്രയിൽ നിന്നും കടത്തിയ 296 കിലോ കഞ്ചാവ് പാലക്കാട് പിടികൂടി/a> [NEWS]ജീവൻ രക്ഷാശസ്ത്രക്രിയക്കായി വൃക്കയുമായി പൊലീസ് ലംബോർഗിനിയിൽ പാഞ്ഞത് 500 കിലോമീറ്റർ [NEWS] 'കരൾ മാത്രമല്ല, മറ്റ് അവയവങ്ങളും വിറ്റിട്ടുണ്ടോ എന്നറിയണം'; സഹോദരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ [NEWS]
advertisement
ആദ്യഘട്ട ഫലസൂചനകൾ പുറത്തു വരുമ്പോൾ സി പി ഐ എംഎൽ ലിബറേഷൻ 13 സീറ്റുകളിലും സി പി ഐ എമ്മും സി പി ഐയും മൂന്നുവീതം സീറ്റുകളിലുമാണ് മുന്നേറുന്നത്.
ആർ ജെ ഡി - കോൺഗ്രസ് സഖ്യവുമായി ചേർന്ന് മത്സരിക്കുന്ന സി പി ഐ, സി പി എം, സി പി ഐ (എംഎൽ) എന്നീ പാർട്ടികൾ അജിയോൺ. ആറാ, ആർവാൾ, ബൽറാംപുർ, ദരൗലി, ദാരാമുണ്ട, ദുംറാവോൻ, ഘോസി, കാറകട്, മഞ്ചി, മതിഹാനി, പാലിഗഞ്ച്, തരൈ, വാറിസ് നഗർ, സിരാഡെ, ബച്ച് വാര, ബക്രി എന്നീ സീറ്റുകളിലാണ് മുന്നേറുന്നത്.
ഒരുകാലത്ത് ബീഹാറിലെ ഒരു പ്രധാന രാഷ്ട്രീയ ശക്തിയായിരുന്ന ഇടതുപക്ഷത്തിന് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. 2010ൽ സിപിഐക്ക് മാത്രമേ ഒരു സീറ്റ് നേടാനായുള്ളൂ, 2015ൽ സിപിഐ (എംഎൽ) മൂന്ന് സീറ്റുകൾ നേടി.