TRENDING:

റോഡിലെ കുഴി 'വരമായി'; ഉത്തർപ്രദേശിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച വീട്ടമ്മ ഉയിർത്തെഴുന്നേറ്റു

Last Updated:

ഫെബ്രുവരി 22-ന് വീട്ടിൽ കുഴഞ്ഞുവീണ വിനീതയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്നൗ: ഉത്തർപ്രദേശിൽ മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ 50 വയസ്സുകാരിക്ക് ആംബുലൻസ് യാത്രയ്ക്കിടെ ജീവൻ തിരിച്ചു കിട്ടി. പിലിഭിത് സ്വദേശിനി വിനീത ശുക്ലയാണ് ബറേലി-ഹരിദ്വാർ ദേശീയപാതയിലെ കുഴിയിൽ വീണ് ആംബുലൻസ് കുലുങ്ങിയതിനെത്തുടർന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
News18
News18
advertisement

ഫെബ്രുവരി 22-ന് വീട്ടിൽ കുഴഞ്ഞുവീണ വിനീതയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഫെബ്രുവരി 24-ന് ഇവരെ ഡിസ്ചാർജ് ചെയ്തു. തുടർന്ന് ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹാഫിസ്ഗഞ്ചിന് സമീപം വെച്ച് വാഹനം റോഡിലെ വലിയൊരു കുഴിയിൽ വീഴുകയായിരുന്നു. ഈ കുലുക്കത്തിന് പിന്നാലെ വിനീത സ്വയം ശ്വസിക്കാൻ തുടങ്ങിയതായി ഭർത്താവ് കുൽദീപ് കുമാർ ശുക്ല പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉടൻ തന്നെ ഇവരെ പിലിഭിതിലെ ന്യൂറോസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ വിനീതയുടെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ന്യൂറോ സർജൻ ഡോ. രാകേഷ് സിംഗ് വ്യക്തമാക്കി. ഗ്ലാസ്ഗോ കോമ സ്കെയിൽ മൂന്നിലേക്ക് താഴുകയും കണ്ണിലെ കൃഷ്ണമണികൾ വികസിക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു രോഗി. കൂടാതെ രക്തത്തിൽ ന്യൂറോടോക്സിനുകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. വാഹനം കുഴിയിൽ വീണപ്പോഴുണ്ടായ ആഘാതം നാഡീവ്യൂഹത്തെ ഉത്തേജിപ്പിച്ചത് വിനീതയുടെ തിരിച്ചുവരവിന് കാരണമായെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത വിനീത നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
റോഡിലെ കുഴി 'വരമായി'; ഉത്തർപ്രദേശിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച വീട്ടമ്മ ഉയിർത്തെഴുന്നേറ്റു
Open in App
Home
Video
Impact Shorts
Web Stories