TRENDING:

'മോദി' സമുദായത്തിനെതിരായ പരാമർശത്തില്‍ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ്

Last Updated:

'എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ്' എന്നായിരുന്നു രാഹുലിന്റെ പരാമർശം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോണ്‍‌ഗ്രസ് നേതാവ്‌ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ത്തിലാണ് രാഹുൽഗാന്ധിക്കെതിരെ 2019ല്‍ മാനനഷ്ടത്തിന് കേസ് നൽകിയത്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് വിധിച്ച സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ടു വർഷത്തെ തടവ് വിധിച്ചു.
advertisement

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്. 2019ലെ ലോക്സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. ‘എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ്’ എന്നായിരുന്നു രാഹുലിന്റെ പരാമർശം.

Also Read-‘അമൃത്പാല്‍ സിംഗിനെയും ഖാലിസ്ഥാന്‍ തീവ്രവാദത്തെയും പിന്തുണയ്ക്കുന്നത് പാകിസ്ഥാന്‍’; വിമര്‍ശനവുമായി കേന്ദ്രമന്ത്രി ആര്‍.കെ സിംഗ്

രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു ആരോപണം.രാഹുൽ ഗാന്ധി കോടതിയിലെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ അവസാനമായി ഹാജരായത്.

advertisement

Also Read-‘പ്രതികളെ പിടിക്കാനെത്തിയ പൊലീസിന്റെ ചവിട്ടേറ്റ് നവജാത ശിശു മരിച്ചു’; അന്വേഷണത്തിന് ഉത്തരവിട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. 10,000 രൂപ കെട്ടിവച്ചാണ് രാഹുല്‍ ജാമ്യമെടുത്തത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ കോടതി രാഹുലിന് 30 ദിവസം സമയം നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകളാണ് ചുമത്തിയിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
'മോദി' സമുദായത്തിനെതിരായ പരാമർശത്തില്‍ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ്
Open in App
Home
Video
Impact Shorts
Web Stories