ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാൽ അത് അങ്ങനെയായി തീരുകയായിരുന്നുവെന്നും രാജീവ് പറഞ്ഞു. എന്നാല്‍ ഒരു ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകൻ എന്ന നിലയിൽ താൻ തുടരുമെന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങാനിരിക്കെ പങ്കുവച്ച കുറിപ്പ് ആളുകൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതിനെ തുടർന്ന് അദ്ദേഹം പിന്‍വലിക്കുകയായിരുന്നു.
advertisement
ഇത്തവണ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാജീവ് ചന്ദ്രശേഖർ .യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനോട് തോറ്റിരുന്നു. ഡല്‍ഹിയില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങാനിരിക്കെയാണ് രാജീവ് ചന്ദ്രശേഖരിന്റെം പ്രഖ്യാപനം .