“കുറെ ദിവസങ്ങളായി ഗുജറാത്ത് എടിഎസ് അഹമ്മദാബാദ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. പ്രതികളെ നിരീക്ഷിക്കാനും പിടികൂടാനും തന്ത്രപരമായി നാല് പോലീസ് സംഘങ്ങളെ നിയോഗിച്ചു. ഞായറാഴ്ച രാത്രിയാണ് ഭീകരരെ പിടികൂടിയത്. അവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്” എടിഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
“ഈ 4 പേരും ശ്രീലങ്കൻ പൗരന്മാരും നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സജീവ അംഗങ്ങളുമാണ്. ഇവർ നാലുപേരും ഐസിസ് ആശയങ്ങളാൽ സമ്പൂർണമായി തീവ്രവൽക്കരിക്കപ്പെട്ടവരാണ്, അവർ ഭീകരാക്രമണം നടത്താൻ ഇന്ത്യയിലേക്ക് വരികയായിരുന്നു ”- ഗുജറാത്ത് ഡിജിപി വികാഷ് സഹായ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“ഞങ്ങൾക്ക് ലഭിച്ച വിവരമനുസരിച്ച്, അവർ മെയ് 18 അല്ലെങ്കിൽ 19 തീയതികളിൽ റെയിൽമാർഗമോ വിമാനത്തിലോ അഹമ്മദാബാദിലെത്താൻ പദ്ധതിയിട്ടിരുന്നു. പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും തന്ത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. തെക്ക് നിന്ന് വരുന്ന ട്രെയിനുകളുടെയും വിമാനങ്ങളുടെയും യാത്രക്കാരുടെ പട്ടിക വിശകലനം ചെയ്തു. ഇവർ നാലുപേരും ചെന്നൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് ഇൻഡിഗോ വിമാനത്തിൽ ഒരേ പിഎൻആർ നമ്പറിൽ യാത്ര ചെയ്യുകയായിരുന്നു. സ്ഥിരീകരണത്തിനായി കൊളംബോയിലും പരിശോധന നടത്തി,” സഹായ് കൂട്ടിച്ചേർത്തു.
ശ്രീലങ്കയിൽ ചെന്നൈയിൽ നിന്നാണ് ഇവർ അഹമ്മദാബാദിലെത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പറയുന്നു. ഇവർ പാകിസ്ഥാനിലെ ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐപിഎല്‍ മത്സരത്തിനായി മൂന്ന് ടീമുകള്‍ അഹമ്മദാബാദില്‍ എത്താനിരിക്കെയാണ് ഐഎസ് ഭീകരരായ നാലുപേര്‍ വിമാനത്താവളത്തില്‍നിന്ന് പിടിയിലാകുന്നത്. എന്നാല്‍, ഇവര്‍ എന്തിനാണ് എത്തിയതെന്നോ ഇവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ വ്യക്തമല്ല. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
Summary: Four suspected the Islamic State of Iraq and Syria (ISIS) terrorists, who are believed to be Sri Lankan nationals have been arrested at the Sardar Vallabhbhai Patel International Airport in Ahmedabad, said Gujarat Anti-Terrorism Squad officers.