14 ന് നടത്തുമെന്ന് പ്രഖ്യാപിച്ച രഥയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗാളിൽ ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചത് കോൽക്കത്ത ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. രഥയാത്ര തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്ന കൂച്ച് ബെഹാർ വർഗീയ സംഘർഷത്തിനു സാധ്യതയുള്ള മേഖലയാണെന്നും അമിത് ഷായുടെ റാലിക്കിടെ ആക്ര മണ സാധ്യതയുണ്ടെന്നു റിപ്പോർട്ട് ലഭിച്ചതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഇതിനെതിരേയാണ് ബിജെപി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
advertisement
ബിജെപിയുടെ ആ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ലെന്ന് ഷാജി കൈലാസും ആനിയും വിആര്‍ സുധീഷും
ആര് അനുമതി നിഷേധിച്ചാലും ബംഗാളിൽ രഥയാത്ര നടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു ഷായുടെ പ്രഖ്യാപനം. പാർട്ടിയുടെ രഥയാത്രയെ ആർക്കും തടയാനാകില്ല. മമതാ ബാനർജി യുടെ നേതൃത്വത്തിൽ ബംഗാളിൽ നടക്കുന്നത് ഭീകര ഭരണമാണെന്നും അമിത് ഷാ ആരോപിച്ചു.