TRENDING:

കർഷക സമരം; അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ഉത്തരവ് ഉടൻ പാലിക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ

Last Updated:

#ModiPlanningFarmerGenocide എന്ന ഹാഷ്‌ടാഗിൽ നടക്കുന്ന തെറ്റായ പ്രചരണം ഉൾപ്പടെയുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണയേറുന്ന വിധം രാജ്യത്ത് കർഷക വംശഹത്യ നടക്കുകയാണെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾക്ക് പിന്നിലുള്ള അക്കൌണ്ടുകൾ ഉടൻ നീക്കം ചെയ്യാൻ ട്വിറ്ററിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. #ModiPlanningFarmerGenocide എന്ന ഹാഷ്‌ടാഗിൽ നടക്കുന്ന തെറ്റായ പ്രചരണം ഉൾപ്പടെയുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഇത്തരം പ്രചാരണങ്ങൾ വിദ്വേഷമുണ്ടാക്കുന്നതും വസ്തുതാപരമായി തെറ്റുമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു.
advertisement

അടിസ്ഥാനരഹിതമായ കാരണങ്ങളാൽ സമൂഹത്തിൽ ദുരുപയോഗം ചെയ്യാനും സംഘർഷവും പിരിമുറുക്കവും സൃഷ്ടിക്കാൻ ഇത് പ്രചോദനകരമാകും. രാജ്യത്ത് കർഷക വംശഹത്യയാണെന്ന പ്രചാരണം ആവിഷ്കാര സ്വാതന്ത്ര്യമല്ല. ഇത് നിയമവാഴ്ചയ്ക്കു ഭീഷണിയാണ്. റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനം അക്രമത്തിന് സാക്ഷ്യം വഹിച്ചിരുന്നു.

You May Also Like- Farmers protest| റിഹാന മാത്രമല്ല, കർഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ തുൻബർഗും

ട്വിറ്റർ ഒരു ഇടനിലക്കാരനാണ്, അവർ സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്യാൻ വിസമ്മതിക്കുന്നത് ശിക്ഷാ നടപടിയെ ക്ഷണിച്ചുവരുത്തും. സർക്കാരിന് പൊതു നിലപാടുണ്ടെന്നും അധികാരികളുടെ അവകാശങ്ങൾ എന്താണെന്നും ഭരണഘടനാ ബെഞ്ചുകൾ ഉൾപ്പെടെ അര ഡസനിലധികം സുപ്രീം കോടതി വിധിന്യായങ്ങൾ ട്വിറ്ററിന് സർക്കാർ നൽകിയ നോട്ടീസ് ചൂണ്ടിക്കാണിക്കുന്നു.

advertisement

ട്വിറ്റർ ഒരു ഇടനിലക്കാരൻ എന്ന നിലയിൽ അധികാരികളുടെ സംതൃപ്തി അനുസരിച്ച് നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥമാണ്, രാജ്യത്തെ പൊതു രീതി പാളം തെറ്റിക്കുന്നതിലുള്ള സ്വാധീനത്തെക്കുറിച്ച് അധികാരികളുടെ സംതൃപ്തിയെച്ചൊല്ലി ട്വിറ്ററിന് അപ്പീൽ അതോറിറ്റിയായി ഇരിക്കാൻ കഴിയില്ല. അത് ഒരു ഇടനിലക്കാരൻ മാത്രമാണ്. ട്വിറ്ററിന് കോടതിയുടെ പങ്ക് ഏറ്റെടുക്കാനും അനുസരിക്കാത്തതിനെ ന്യായീകരിക്കാനും കഴിയില്ല. സർക്കാർ ഉത്തരവുകൾ പാലിക്കാത്തതിന് ട്വിറ്റർ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

You May Also Like- റിഹാന മുസ്ലീമാണോ? ഗൂഗിളിൽ പോപ് താരത്തിന്റെ മതം അന്വേഷിച്ച് ഇന്ത്യക്കാർ

advertisement

രാജ്യത്തെ കര്‍ഷക സമരത്തിന് പിന്തുണയുമായി അന്താരാഷ്ട്ര തലത്തില്‍ തന്നെ ട്വിറ്ററിൽ ഹാഷ് ടാഗ് പ്രചരണങ്ങൾ വന്നതോടെയാണ് സർക്കാർ കർശന നിലപാടെടുക്കുന്നത്. സെന്‍സേഷണലിസ്റ്റ് ഹാഷ് ടാഗുകളും കമന്‍റുകളും സെലിബ്രിറ്റികള്‍ ഏറ്റെടുക്കുന്നത് ഉത്തരവാദിത്തപരമല്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. “പുതിയ കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷകരില്‍ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ആശയങ്കയുള്ളത്. നിയമം നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയത്തിന്‍റെ പശ്ചാത്തലത്തില്‍ സമരത്തെ കാണേണ്ടതുണ്ട്” കേന്ദ്രം വ്യക്തമാക്കി.

You May Also Like- കർഷക സമരത്തെ പിന്തുണച്ച് പോപ്പ് താരം റിഹാന; വിഡ്ഢിയെന്ന് പരിഹസിച്ച് കങ്കണ റണൗട്ട്

advertisement

അതേസമയം, ഇന്ത്യയിലെ കര്‍ഷക സമരത്തിന് അന്താരാഷ്ട്ര സമൂഹത്തില്‍ പിന്തുണയുമായി എത്തിയത് പോപ് ഗായിക റിഹാന, അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്, കമല ഹാരിസിന്‍റെ മരുമകളായ മീനാ ഹാരിസ് , നടി മിയ ഖലീഫ എന്നിവരാണ് .

മലയാളം വാർത്തകൾ/ വാർത്ത/India/
കർഷക സമരം; അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ഉത്തരവ് ഉടൻ പാലിക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ
Open in App
Home
Video
Impact Shorts
Web Stories