Also Read-പൈലറ്റിനെ വിട്ടുകിട്ടാൻ ശ്രമം തുടങ്ങി; പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കാൻ ഇന്ത്യ
ഇരു രാജ്യങ്ങളും ആത്മനിയന്ത്രണം പാലിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കാണാൻ ശ്രമിക്കുമെന്നുമാണ് ബ്രിട്ടൻ അറിയിച്ചിരിക്കുന്നത്. യു എൻ സുരക്ഷാ കൗസിലിന്റെ ഇടപെടലിനായി ശ്രമിക്കുമെന്നും ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വ്യക്തമാക്കിയിട്ടുണ്ട്.
തീവ്രാദത്തെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നായിരുന്നു യൂറോപ്യൻ യൂണിയൻ വൈസ് പ്രസിഡന്റ് ഫെഡറിക്ക മോഹേറിനിയുടെ പ്രതികരണം. മുൻ പാക് ക്രിക്കറ്റ് താരം വസീം അക്രം, സമാധാന നോബെൽ ജേതാവ് മലാല യൂസഫ് സായി എന്നിവരും സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും ശത്രു രാജ്യങ്ങളെല്ലന്നും ഭീകവാദത്തിനെതിരെ ഒരുമിച്ച് പോരാടേണ്ടവരാണെന്നുമാണ് ക്രിക്കറ്റ് താരം വസീം അക്രം ട്വിറ്ററിൽ കുറിച്ചത്. സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഇരു രാഷ്ട്രത്തലവൻമാരും ഇതിന് മുൻകൈയെടുക്കണമെന്നുമായിരുന്നു മലാലയുടെ പ്രതികരണം.
advertisement