പൈലറ്റിനെ വിട്ടുകിട്ടാൻ ശ്രമം തുടങ്ങി; പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കാൻ ഇന്ത്യ

Last Updated:

പാകിസ്ഥാന്‍റെ പിടിയിലായ വിംഗ് കമാൻഡറെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമം തുടങ്ങി.

ന്യൂഡൽഹി: പാകിസ്ഥാന്‍റെ പിടിയിലായ വിംഗ് കമാൻഡറെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമം തുടങ്ങി. നയതന്ത്ര നീക്കങ്ങളിലൂടെ പാകിസ്ഥാനു മേൽ സമ്മ‍ർദ്ദം ശക്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സംഘർഷങ്ങളുടെ പശ്ചത്താലത്തിൽ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. ജനീവ ഉടമ്പടി പ്രകാരം പാകിസ്ഥാന്‍റെ പിടിയിലുള്ള വിങ് കമാൻഡറെ വിട്ടു കിട്ടണമെന്ന് പാക് ഉപസ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ പാക് സർക്കാരിന്‍റെ ഔദ്യോഗിക പ്രതികരണം വന്ന ശേഷം ഇന്ന് തുടർ നടപടികൾ സ്വീകരിക്കാനാകും ഇന്ത്യൻ നീക്കം. പുൽവാമ ഭീകരാക്രമണത്തിൽ ജെയിഷ് ഇ മുഹമദിന് എതിരെ നടപടി ആവശ്യപ്പെട്ടുള്ള തെളിവുകളും ഇന്ത്യ പാകിസ്ഥാന് കൈമാറിയിട്ടുണ്ട്. ഇന്നലെ ഇന്ത്യൻ വ്യോമതിർത്തി ലംഘിച്ചുള്ള പാക് പ്രകോപനത്തിന് പിന്നാലെ രാജ്യത്തെ വിമനത്താവളങ്ങളിൽ ഉൾപ്പടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചുവെങ്കിലും രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
advertisement
അതിർത്തിലും കന്നത ജാഗ്രത തുടരുകയാണ്. ഏതു സാഹചര്യവും നേരിടാൻ സേനകൾ സജ്ജമാണ്. ഇന്നലെ പ്രധാനമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ട്രാവുമായും സേന തലവൻമാർ കൂടികാഴ്ച നടത്തിയിരുന്നു. ആഭ്യന്തരസാഹചര്യങ്ങള്‍ നേരിടാൻ സജ്ജമാകാൻ വിവിധ അർദ്ധ സൈനിക വിഭാഗങ്ങൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
പൈലറ്റിനെ വിട്ടുകിട്ടാൻ ശ്രമം തുടങ്ങി; പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കാൻ ഇന്ത്യ
Next Article
advertisement
Nobel 2025| ട്രംപിനല്ല, സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്
ട്രംപിനല്ല, സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്
  • വെനസ്വേലയിൽ ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിച്ചതിന് മചാഡോയ്ക്ക് നൊബേൽ സമ്മാനം.

  • വെനസ്വേലയിൽ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കാൻ സമാധാനപരമായ പോരാട്ടം നയിച്ചതിന് അംഗീകാരം.

  • 2025-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം മരിയ കൊറീന മചാഡോയ്ക്ക് നോർവീജിയൻ നൊബേൽ കമ്മിറ്റി.

View All
advertisement