advertisement

പൈലറ്റിനെ വിട്ടുകിട്ടാൻ ശ്രമം തുടങ്ങി; പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കാൻ ഇന്ത്യ

Last Updated:

പാകിസ്ഥാന്‍റെ പിടിയിലായ വിംഗ് കമാൻഡറെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമം തുടങ്ങി.

ന്യൂഡൽഹി: പാകിസ്ഥാന്‍റെ പിടിയിലായ വിംഗ് കമാൻഡറെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമം തുടങ്ങി. നയതന്ത്ര നീക്കങ്ങളിലൂടെ പാകിസ്ഥാനു മേൽ സമ്മ‍ർദ്ദം ശക്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സംഘർഷങ്ങളുടെ പശ്ചത്താലത്തിൽ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. ജനീവ ഉടമ്പടി പ്രകാരം പാകിസ്ഥാന്‍റെ പിടിയിലുള്ള വിങ് കമാൻഡറെ വിട്ടു കിട്ടണമെന്ന് പാക് ഉപസ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ പാക് സർക്കാരിന്‍റെ ഔദ്യോഗിക പ്രതികരണം വന്ന ശേഷം ഇന്ന് തുടർ നടപടികൾ സ്വീകരിക്കാനാകും ഇന്ത്യൻ നീക്കം. പുൽവാമ ഭീകരാക്രമണത്തിൽ ജെയിഷ് ഇ മുഹമദിന് എതിരെ നടപടി ആവശ്യപ്പെട്ടുള്ള തെളിവുകളും ഇന്ത്യ പാകിസ്ഥാന് കൈമാറിയിട്ടുണ്ട്. ഇന്നലെ ഇന്ത്യൻ വ്യോമതിർത്തി ലംഘിച്ചുള്ള പാക് പ്രകോപനത്തിന് പിന്നാലെ രാജ്യത്തെ വിമനത്താവളങ്ങളിൽ ഉൾപ്പടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചുവെങ്കിലും രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
advertisement
അതിർത്തിലും കന്നത ജാഗ്രത തുടരുകയാണ്. ഏതു സാഹചര്യവും നേരിടാൻ സേനകൾ സജ്ജമാണ്. ഇന്നലെ പ്രധാനമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ട്രാവുമായും സേന തലവൻമാർ കൂടികാഴ്ച നടത്തിയിരുന്നു. ആഭ്യന്തരസാഹചര്യങ്ങള്‍ നേരിടാൻ സജ്ജമാകാൻ വിവിധ അർദ്ധ സൈനിക വിഭാഗങ്ങൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പൈലറ്റിനെ വിട്ടുകിട്ടാൻ ശ്രമം തുടങ്ങി; പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കാൻ ഇന്ത്യ
Next Article
advertisement
കോൺഫിഡന്റ് ഗ്രൂപ്പിൽ താരങ്ങൾക്ക് നിക്ഷേപമില്ല: ആരോപണങ്ങൾ തള്ളി  എം.ഡി
കോൺഫിഡന്റ് ഗ്രൂപ്പിൽ താരങ്ങൾക്ക് നിക്ഷേപമില്ല: ആരോപണങ്ങൾ തള്ളി എം.ഡി
  • കോൺഫിഡന്റ് ഗ്രൂപ്പിൽ മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾക്ക് നിക്ഷേപമില്ലെന്ന് എം.ഡി വ്യക്തമാക്കി

  • കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളിൽ പൂർണ്ണ സുതാര്യതയുണ്ടെന്നും ബാങ്ക് വായ്പകളോ ബാധ്യതകളോ ഇല്ല

  • സി.ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വൈകാരിക പ്രതികരണങ്ങൾ മാത്രമാണെന്ന് എം.ഡി

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement