ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ നീലഗിരിയിലെ വെല്ലിങ്ടൺ കന്റോൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. IAF Mi-17V5 ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു.
advertisement
അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
സുളൂരിലെ ആർമി ബേസിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിനായി നിരവധി സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
സംഭവത്തിൽ രാഷ്ട്രീയ-സൈനിക നേതൃത്വം നടുക്കം രേഖപ്പെടുത്തി. വ്യോമസേനാ മേധാവി അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. രാജ്നാഥ് സിംഗ് ബിപിൻ റാവത്തിന്റെ വീട്ടിലെത്തി. അപകടത്തെ കുറിച്ച് രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രസ്താവന നടത്തും.
80 ശതമാനം പൊള്ളലേറ്റ രണ്ട് മൃതദേഹങ്ങൾ നാട്ടുകാർ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിയിച്ചു. അപകടസ്ഥലത്ത് കുറച്ച് മൃതദേഹങ്ങൾ താഴേക്ക് കാണാൻ കഴിയും. മൃതദേഹങ്ങൾ വീണ്ടെടുക്കാനും തിരിച്ചറിയൽ വിവരങ്ങൾ പരിശോധിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്: വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു.
updating...