Also Read-കാബിനറ്റിൽ 'പൂച്ച മന്ത്രിമാര്‍': സോഷ്യൽ മീഡിയയിൽ ചിരി പടർത്തി പാക് സർക്കാരിന്റെ ലൈവ് വീഡിയോ
കാശ്മീരിലെ ത്രാലിൽ കഴിഞ്ഞ മാസമുണ്ടായ സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദി സാക്കിർ മൂസയുടെ മരണത്തിന് പ്രതികാരം ചെയ്യാനാണ് ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. മുൻ ഹിസ്ബുൾ മുജാഹിദ്ദീൻ അംഗമായ സാക്കിർ 2017 ൽ അവരുമായി പിരിഞ്ഞ് അൽ-ഖ്വായ്ദ ബന്ധമുള്ള അന്‍സർ ഗസ്വത്-ഉൽ-ഹിന്ദ് എന്ന സംഘടന നേതാവായി പ്രവർത്തിച്ച് വരികയായിരുന്നു. സമാന മുന്നറിയിപ്പ് യുഎസിനും പാകിസ്ഥാൻ നൽകിയിട്ടുണ്ടെന്നാണ് ഉന്നത സുരക്ഷാ മേധാവികൾ അറിയിച്ചിരിക്കുന്നത്.
advertisement
Also Read-പഠനം തുടരണമെന്ന് പറഞ്ഞു: സഹോദരനും അച്ഛനും ചേർന്ന് 15കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് കനാലിൽ തള്ളി
ഇക്കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകാരാക്രമണം. സൈനിക വാഹനവ്യൂഹം ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തില്‍ 40 സിആർപിഎഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളാക്കിയ ഈ സംഭവത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനിലെ ബലാകോട്ടിലുള്ള ഭീകരത്താവളങ്ങളിൽ മിന്നലാക്രമണം നടത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ കൂടുതൽ വർധിക്കാൻ ഇത് ഇടയാക്കുകയും ചെയ്തു. ആ സാഹചര്യത്തിൽ ഇത്തരമൊരു സുരക്ഷാ മുന്നറിയിപ്പുമായി പാകിസ്ഥാൻ എത്തിയിരിക്കുന്നത് ഒന്നുകിൽ അധികൃതർക്ക് ജാഗ്രത നല്‍കാനുള്ള ആത്മാർഥമായ ശ്രമമോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ പാകിസ്ഥാന് മേൽ പഴി വരാതിരിക്കാനുള്ള ശ്രമമോ ആകാമെന്നാണ് സുരക്ഷാവൃത്തങ്ങൾ പറയുന്നത്.