ഒരു ഭരണ ഘടനാ വിഷയമാണ് ഹർജി പരിഗണിച്ച ബഞ്ചിന് മുന്നിൽ വന്നത്. അത് അവർ ഭരണഘടനാ ബഞ്ചിന് വിടണമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടനയിൽ ഒരു സമയ പരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സൂപ്രീം കോടതി അങ്ങനെ പറയുകയാണെങ്കിൽ അതൊരു ഭരണഘടനാ ഭേദഗതിയായി മാറുകയാണെന്നും ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ നിയമസഭയും പാലമെന്റും എന്തിനാണെന്നും അർലേക്കർ ചോദിച്ചു.
ഭരണഘടന ഭേദഗതികൾ കൊണ്ടുവരാനുള്ള അവകാശം പാർലമെന്റിനാണെന്നു അതിന് പാർലമെന്റിന് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കണമെന്നും അതിനു പകരം ആ അധികാരം കൂടി സുപ്രീം കോടതി എടുക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതിയുടേത് അതിരുകടന്ന പ്രവൃത്തിയാണെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സംസ്ഥാന ഗവർണർ സുപ്രീം കോടതിക്കെതിരേ ഉന്നയിച്ചത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 12, 2025 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബില്ലുകളിലെ തീരുമാനത്തിന് സമയ പരിധി; സുപ്രീം കോടതി വിധിയെ വിമർശിച്ച് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ