104-120 സീറ്റുകളുമായി ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ തുടർഭരണം നേടുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് 20-30 സീറ്റുകൾ ലഭിക്കും. എക്സിറ്റ് പോൾ അനുസരിച്ച് എൽഡിഎഫിന്റെ വോട്ട് വിഹിതം 47 ശതമാനവും യുഡിഎഫിന്റേത് 38 ശതമാനവും എൻഡിഎ 12 ശതമാനവുമാണ്.
പശ്ചിമ ബംഗാളിൽ 138 മുതല്‍ 148 സീറ്റുവരെ നേടി ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് സി എൻ എക്സ് - റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. തൃണമൂൽ സഖ്യം 128 മുതല്ഡ 138 സീറ്റുവരെ നേടും. ഇടതു സഖ്യം 11- 21 മുതൽ സീറ്റു നേടുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. കേരളത്തിൽ എൽഡിഎഫ് 72- 80 സീറ്റുവരെ നേടി തുടർഭരണം നേടുമെന്ന് സി എൻ എക്സ് - റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. എൻഡിഎ 1-5 സീറ്റുവരെ നേടാം. പുതുച്ചേരിയിൽ 16-20 വരെെ സീറ്റുനേടി എൻഡിഎ സഖ്യം അധികാരം പിടിക്കും. കോൺഗ്രസ് സഖ്യം 11-13 വരെ സീറ്റുകളിൽ ഒതുങ്ങും. അസമിൽ എൻഡിഎ സഖ്യത്തിന് 74-84 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് സഖ്യം 40-50വരെ സീറ്റ് നേടും. മറ്റുള്ളവർ 1-3വരെ സീറ്റ് നേടും. തമിഴ്നാട്ടിൽ ഡിഎംകെ 160-170 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. നിലവിലെ ഭരണകക്ഷിയായ എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 58-68വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. എഎംഎംകെ 6വരെ സീറ്റുകൾ പിടിക്കാം.
advertisement
തുടർന്ന് വായിക്കു.....
