എന്നാൽ ബർഹാൻ റോഡിന് സമീപമുള്ള സ്പീഡ് ബമ്പിൽ ഇടിച്ചതോടെ വാഹനത്തിൻ്റെ വാതിൽ അപ്രതീക്ഷിതമായി തുറക്കുകയും 30 പെട്ടികളിലുണ്ടായിരുന്ന മദ്യകുപ്പികൾ റോഡിലേക്ക് വീഴുകയുമായിരുന്നു. തുടർന്ന് ഇത് കണ്ടുനിന്ന വഴി യാത്രക്കാർ ഓടിച്ചെന്ന് റോഡിലെ മദ്യക്കുപ്പികൾ കൈക്കലാക്കി. ബഹളത്തിനിടയിൽ മദ്യക്കുപ്പികൾ എടുക്കാൻ ആളുകൾ തിരക്കിട്ട് നെട്ടോട്ടമോടുന്നതും വീഡിയോയിൽ കാണാം. ഡ്രൈവർ പിന്നാലെ എത്തിയപ്പോഴേക്കും കയ്യിൽ കിട്ടിയ കുപ്പികളുമായി ആളുകൾ കടന്നു കളയുകയും ചെയ്തു.
ALSO READ: ഒന്‍പത് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കഫ് സിറപ്പുകളുടെ പരിശോധനയില്‍ ഇന്ത്യ ഇളവ് നല്‍കിയേക്കും
advertisement
മിതാവാലി ഗ്രാമത്തിൽ മദ്യവിൽപന നടത്തുന്ന സന്ദീപ് യാദവ് എന്നയാളുടെ കടയിലേക്കാണ് മദ്യം കൊണ്ടുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളുടെ പ്രതികരണങ്ങളും വീഡിയോയ്ക്ക് താഴെ എത്തി. വീഡിയോ കണ്ട ചിലർ രാജ്യത്തിന്റെ ക്രമസമാധാനത്തെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ ഈ സാഹചര്യം മുതലെടുത്ത സ്ഥലത്തുണ്ടായിരുന്ന ആളുകളുടെ സമീപനത്തെക്കുറിച്ചും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. മദ്യം ഭാവിയിൽ വലിയ സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുമെന്നതിന് സൂചനയാണ് ഈ വീഡിയോ എന്നും ചില ആളുകൾ അഭിപ്രായപ്പെട്ടു.