ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ ഈ പദ്ധതിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ വരാനിരിക്കുന്ന ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ ഇടപാട് പൂർത്തിയാകുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ ആകെ 150ഓളം റഫാൽ വിമാനങ്ങളുണ്ടാകും. കൂടാതെ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകൾക്കായി 26 റഫാൽ വിമാനങ്ങൾ വേറെയും വാങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം നടന്ന 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് റഫാൽ വിമാനങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനം അവയുടെ പ്രാധാന്യം വർധിപ്പിച്ചു.
കടൽ വഴിയുള്ള നിരീക്ഷണം ശക്തമാക്കുന്നതിനായാണ് ബോയിംഗ് നിർമ്മിത പി-8ഐ പോസിഡൺ വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ നാവികസേനയുടെ പക്കൽ ഇത്തരത്തിലുള്ള 12 വിമാനങ്ങളുണ്ട്. 2026-27 കേന്ദ്ര ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് റെക്കോർഡ് തുകയായ 7.8 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ ആധുനികവൽക്കരണത്തിനായി മാത്രം 2.19 ലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
advertisement
Summary: The Defence Acquisition Council (DAC), chaired by Defence Minister Rajnath Singh, has cleared a massive ₹3.25 lakh crore proposal to procure 114 Rafale fighter jets for the IAF and six P-8I maritime patrol aircraft for the Navy. The procurement is critical as the IAF’s squadron strength has hit a historic low of 29, against the authorized 42. Post-deal, India will operate nearly 150 Rafale jets. The Navy is also set to induct 26 carrier-compatible Rafale variants.
