ലക്ഷദ്വീപുമായിള്ള മദ്യ വിൽപന ബെവ്കോയുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നു ചെയർമാനും മാനേജിംഗ് ഡയറ്ടറുമായ ഹർഷിത അട്ടല്ലൂരി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ലക്ഷദ്വീപ് ഭരണകൂടം നിയോഗിച്ചിട്ടുള്ള ഒരു ഏജൻസിക്ക് മാത്രമെ ബെവ്കോയ്ക്ക് മദ്യം വിൽക്കാനാകൂ. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും ഗുണിനിലവാരമുള്ള മദ്യവും ബെവ്കോയുടെ പോസിറ്റീവുകളാണ്.
ഒക്ടോബറില്‍ തുടങ്ങി മെയ് പകുതി വരെ നീണ്ടുനില്‍ക്കുന്നതാണ് ദ്വീപിലെ ടൂറിസം സീസണ്‍.ഒരു സീസണൽ ശരാശരി 6000 മുതൽ 10,000 വരെ വിനോദസഞ്ചാരികളാണ് ദ്വീപിലേക്കെത്തുന്നത്. നിലവിൽ കവരത്തി, ബംഗാരം, മിനിക്കോയ് എന്നീ ദ്വീപുകളിലെ റിസോര്‍ട്ടുകളില്‍ലാണ് ടുറിസം ആവശ്യത്തിനായുള്ള മദ്യ വിതരണം നടക്കുന്നത്. മദ്യ ലഭ്യത ഉറപ്പാക്കുന്നതിലൂടെ ദ്വീപിലേക്ക് കൂടുതൽ അന്താരാഷ്ട്ര വിനോദ സഞ്ചാരികളും പരിപാടികളും എത്തുമെന്നാണ് പ്രതീക്ഷ.
advertisement
