ചെളിയിൽ ഇരിക്കുന്നതും ശംഖ് ഊതുന്നതും ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കൂട്ടുമെന്നും ഇതുവഴി കോവിഡിനെതിരെ പോരാടാൻ ശരീരത്തിന് കരുത്ത് നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതാദ്യമായല്ല സുഖ്ബീർ സിംഗ് വിചിത്ര വാദങ്ങൾ ഉന്നയിക്കുന്നത്. നേരത്തെ യോഗാദിനത്തില്‍ ഇദ്ദേഹം നടത്തിയ പ്രസ്താവനയും ചർച്ചകൾക്ക് വഴിവച്ചിരുന്നു. ശരീരം മുഴുവൻ ചെളി പുരട്ടിയ ശേഷം യോഗ ചെയ്താൽ എല്ലാ അസുഖങ്ങളും മാറുമെന്നായിരുന്നു അന്ന് പറഞ്ഞത്.
ലോകം മുഴുവൻ ഒരു മഹാവ്യാധിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ ബിജെപി എംപിമാരുടെ ഇത്തരം വിചിത്ര നിർദേശങ്ങൾ പലപ്പോഴും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്നായിരുന്നു ബിജെപി മുതിർന്ന അംഗവും കേന്ദ്ര ജലവിഭവവകുപ്പ് സഹമന്ത്രിയുമായ അർജുൻ രാം മേഖ്വാൽ പറഞ്ഞത്. ആത്മനിർഭർ അഭിയാന്‍റെ ഭാഗമായി നിർമ്മിച്ച 'ഭാഭിജി പപ്പടം' പ്രതിരോധ ശേഷി കൂട്ടി വൈറസിനെ ചെറുക്കുമെന്നായിരുന്നു വാക്കുകൾ. ഈ പ്രസ്താവനയും വിവാദങ്ങൾക്കും ട്രോളുകള്‍ക്കും വഴി വച്ചിരുന്നു.
advertisement