“അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടത്തിൽ ഉണ്ടായ ഗുരുതരമായ ജീവഹാനിയിൽ നിതയും ഞാനും മുഴുവൻ റിലയൻസ് കുടുംബവും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു,” മുകേഷ് അംബാനി പറഞ്ഞു. “ഈ ദാരുണമായ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ആത്മാർത്ഥവും ഹൃദയംഗമവുമായ അനുശോചനം അറിയിക്കുന്നു.”
എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും റിലയൻസിന്റെ പൂർണ്ണവും അചഞ്ചലവുമായ പിന്തുണ അദ്ദേഹം ഉറപ്പ് നൽകി, കൂടാതെ അധികാരികളെയും, ദുഃഖിതരായ കുടുംബങ്ങളെയും സാധ്യമായ എല്ലാ തരത്തിലും സഹായിക്കാനുള്ള റിലയന്‍സിന്റെ സന്നദ്ധത ഊന്നിപ്പറഞ്ഞു.
"ദുഃഖത്തിന്റെ ഈ മണിക്കൂറിൽ, നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് റിലയൻസ് പൂർണ്ണവും അചഞ്ചലവുമായ പിന്തുണ നൽകുകയും സാധ്യമായ എല്ലാ വഴികളിലും സഹായിക്കാൻ തയ്യാറാകുകയും ചെയ്യുന്നു. ദുരിതമനുഭവിക്കുന്ന എല്ലാവർക്കും അവരുടെ സങ്കൽപ്പിക്കാനാവാത്ത നഷ്ടം നേരിടാനുള്ള ശക്തിയും ആശ്വാസവും ലഭിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു." ഓം ശാന്തി."
അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക്ക് റൂട്ടിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യ ഫ്ലൈറ്റ് AI171, സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1:39 ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു.
രണ്ട് പൈലറ്റുമാരും പത്ത് ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇതില്‍ ഒരാൾ മാത്രമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.