TRENDING:

നെഹ്‌റുവിനും ഇന്ദിര ഗാന്ധിക്കും ശേഷം 11 തവണ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തുന്ന പ്രധാനമന്ത്രിയാവാൻ നരേന്ദ്ര മോദി

Last Updated:

നെഹ്‌റുവിനും മകൾ ഇന്ദിരാഗാന്ധിക്കും ശേഷം തുടർച്ചയായി 11 സ്വാതന്ത്ര്യദിന പരിപാടികളിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് മോദി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ സ്വാതന്ത്ര്യ ദിനത്തിൽ (Independence Day) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ചെങ്കോട്ടയിൽ തന്റെ തുടർച്ചയായ പതിനൊന്നാം സ്വാതന്ത്ര്യദിന പ്രസംഗം നടത്തും. തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ പ്രസംഗമാണിത്.
നരേന്ദ്ര മോദി
നരേന്ദ്ര മോദി
advertisement

ജൂൺ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ജവഹർലാൽ നെഹ്‌റുവിൻ്റെ മൂന്ന് ടേമുകളുടെ റെക്കോർഡിനൊപ്പമായിരുന്നു അദ്ദേഹം. നെഹ്‌റുവിനും മകൾ ഇന്ദിരാഗാന്ധിക്കും ശേഷം തുടർച്ചയായി 11 സ്വാതന്ത്ര്യദിന പരിപാടികളിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് മോദി.

നെഹ്‌റു 17 പ്രസംഗങ്ങൾ നടത്തിയപ്പോൾ, 1966 ജനുവരി മുതൽ 1977 മാർച്ച് വരെയും തുടർന്ന് 1980 ജനുവരി മുതൽ 1984 ഒക്ടോബർ വരെയും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 16 തവണ സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. അതിൽ 11 എണ്ണം തുടർച്ചയായ പ്രസംഗങ്ങളാണ്.

advertisement

Also read: 78-ാം സ്വാതന്ത്ര്യദിനമാഘോഷിക്കാനൊരുങ്ങി രാജ്യം; സ്വാതന്ത്ര്യ ദിനത്തിന്റെ ചരിത്രത്തിലേക്ക്

2014ലാണ് പ്രധാനമന്ത്രി മോദി തൻ്റെ ആദ്യത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സ്വച്ഛ് ഭാരത്, ജൻധൻ അക്കൗണ്ടുകൾ തുടങ്ങിയ പുതിയ പരിപാടികൾ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ ദൈർഘ്യം ശരാശരി 82 മിനിറ്റാണ്. 1947ൽ നെഹ്‌റു നടത്തിയ ആദ്യ പ്രസംഗം 24 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ. പ്രധാനമന്ത്രി മോദിയുടെ പ്രസംഗങ്ങൾ 2017 ലെ ഏറ്റവും കുറഞ്ഞ ദൈർഘ്യമായ 55 മിനിറ്റ് മുതൽ 2016 ലെ ഏറ്റവും ദൈർഘ്യമേറിയ 94 മിനിറ്റ് വരെ വ്യത്യാസപ്പെട്ടിരിക്കുന്നു.

advertisement

2023-ന് മുമ്പുള്ള ഏറ്റവും ദൈർഘ്യമേറിയ 10 പ്രസംഗങ്ങളിൽ എട്ടെണ്ണം മോദി നടത്തിയതാണ്. 2016-ൽ അദ്ദേഹം നടത്തിയ 94 മിനിറ്റ് പ്രസംഗമാണ് ഇന്നുവരെയുള്ള ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം. അദ്ദേഹത്തിൻ്റെ മിക്ക പ്രസംഗങ്ങളും 80 മിനിറ്റിലധികം ദൈർഘ്യമുള്ളതാണ്.

ഒരു സ്വാതന്ത്ര്യദിന പ്രസംഗം പോലും നടത്താൻ അവസരം ലഭിക്കാത്ത ഏക പ്രധാനമന്ത്രിയാണ് ചന്ദ്രശേഖർ. 1990 നവംബർ 10 മുതൽ സർക്കാർ വീണ 1991 ജൂൺ 21 വരെ അദ്ദേഹത്തിൻ്റെ ഭരണകാലം നീണ്ടുനിന്നു.

2024 ലെ ആഘോഷങ്ങൾ

advertisement

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ-ശിശു വികസന മന്ത്രാലയത്തിലെ 161 ഓളം ഫീൽഡ് ഭാരവാഹികളെ സ്വാതന്ത്ര്യദിന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.

അംഗൻവാടികൾ, സഖി ഏകജാലക കേന്ദ്രങ്ങൾ, ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകൾ എന്നിവയിലെ തിരഞ്ഞെടുത്ത വനിതാ വർക്കർമാരെ പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

രാജ്യത്തുടനീളമുള്ള സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനും അവശ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള അവരുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ തൊഴിലാളികളെ ക്ഷണിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട ഫീൽഡ് ഭാരവാഹികൾക്കൊപ്പം അവരുടെ 133 ജീവിതപങ്കാളികളും ചടങ്ങിൻ്റെ ഭാഗമാകും.

advertisement

വിശിഷ്ടാതിഥികൾ, അവരുടെ പങ്കാളികൾ എന്നിവരോടൊപ്പം ആഗസ്റ്റ് 14-ന് ന്യൂഡൽഹിയിലെ പ്രധാന സ്ഥലങ്ങളായ പ്രധാനമന്ത്രി സംഗ്രഹാലയ, കർത്തവ്യ പാത, മറ്റ് പ്രധാന സ്മാരകങ്ങൾ എന്നിവ സന്ദർശിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Narendra Modi becomes next Prime Minister after Nehru and Indira Gandhi to deliver 11 Independence day speech on the trot

മലയാളം വാർത്തകൾ/ വാർത്ത/India/
നെഹ്‌റുവിനും ഇന്ദിര ഗാന്ധിക്കും ശേഷം 11 തവണ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തുന്ന പ്രധാനമന്ത്രിയാവാൻ നരേന്ദ്ര മോദി
Open in App
Home
Video
Impact Shorts
Web Stories