ബിഹാറിൽ വ്യക്തമായ ഒരു എൻഡിഎ തരംഗം ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇത്തവണ സഖ്യം സീറ്റുകളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധനവ് രേഖപ്പെടുത്തുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. "ഇരട്ട എഞ്ചിൻ സർക്കാർ" ഭരിച്ച 11 വർഷത്തിനുള്ളിൽ, നിതീഷ് കുമാറും ബിജെപിയും മുമ്പ് നയിച്ച ഭരണകാലത്തെ അപേക്ഷിച്ച് ബിഹാർ വലിയ പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു എന്ന് എൻഡിഎ കാലത്തെ വികസനം അക്കമിട്ട് നിരത്തി അമിത് ഷാ പറഞ്ഞു.
നിലവിലെ ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് ഭരണനിർവഹണം, അടിസ്ഥാന സൗകര്യങ്ങൾ, ക്ഷേമപദ്ധതികളുടെ വിതരണം എന്നിവയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ, 8.52 കോടി ആളുകൾക്ക് 5 കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചതായും കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ പ്രകാരം 6.6 കോടി ജൻ ധൻ അക്കൗണ്ടുകൾ തുറന്നതായും അമിത് ഷാ ന്യൂസ്18-നോട് പറഞ്ഞു.
advertisement
"കഴിഞ്ഞ 11 വർഷത്തിനുള്ളിൽ നിതീഷ് കുമാർ ബിഹാറിനെ 'ജംഗിൾ രാജി'ൽ നിന്ന് (അരാജകത്വ ഭരണത്തിൽ നിന്ന്) പുറത്തുകൊണ്ടുവന്നു," അദ്ദേഹം പറഞ്ഞു.
"ലാലു ജിക്ക് മകൻ മുഖ്യമന്ത്രി ആകണം, സോണിയ ജിക്ക് മകൻ പ്രധാനമന്ത്രി ആകണം. നിങ്ങളുടെ മക്കൾക്ക് വേണ്ടി ബിഹാറിലോ ഡൽഹിയിലോ ഒഴിവില്ലെന്ന് ഞാൻ ഇരുവരോടും പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നിതീഷ് ജിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, അതിൽ ആശയക്കുഴപ്പമില്ല. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്." - പ്രതിപക്ഷ നേതാക്കളെ പരിഹസിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.
"ബിഹാറിൽ മുഖ്യമന്ത്രി പദവിക്ക് ഒഴിവില്ല, നിതീഷ് ആണ് മുഖ്യമന്ത്രി. ഇവിടെ ആശയക്കുഴപ്പമില്ല"- അമിത് ഷാ വീണ്ടും ഓർമിപ്പിച്ചു.
